ദൈവത്തോടുകൂടെ നടക്കുന്നവർ

ദൈവത്തോടുകൂടെ നടക്കുന്നവർ

സഹോദരന്മാർ യോസേഫിനെ അടിമയായി വിറ്റുവെങ്കിലും യഹോവ അവനോടുകൂടെ ഉണ്ടായിരുന്നുവെന്ന് ഉൽപത്തി പുസ്തകം 39-ാം അദ്ധ്യായത്തിൽ നാലു പ്രാവശ്യം പ്രഖ്യാപിച്ചിരിക്കുന്നു (ഉല്പ, 39:2,3, 21, 23). പോത്തീഫറിന്റെ ഭവനത്തിൽ അടിമയായി എത്തിയ യോസേഫിനോടു കൂടെ യഹോവ ഉണ്ടായിരുന്നതിനാൽ അവൻ ആ ഭവനത്തിന്റെ മേൽവിചാരകൻ ആയിത്തീർന്നു. പോത്തീഫറിന്റെ ഭാര്യയുടെ പ്രലോഭനങ്ങൾക്കു കീഴ്പ്പെട്ട് അവളുമായി പാപം ചെയ്യാതിരുന്നതിനാൽ അവൻ അന്യായമായി കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടുവെങ്കിലും അവിടെയും യഹോവ അവനോടുകൂടെ ഉണ്ടായിരുന്നതിനാൽ കാരാഗൃഹപമാണിക്ക് അവനോടു ദയ തോന്നി തടവുകാരുടെ മേൽനോട്ടം വഹിക്കുവാൻ അവനെ ചുമതലപ്പെടുത്തി. താൻ വിളിച്ചു വേർതിരിക്കുന്നവരെ താൻ ആഗ്രഹിക്കുന്ന പദവികളിലേക്ക് ഉയർത്തേണ്ടതിനായി ദൈവം അവരെ കഠിനമായ കഷ്ടനഷ്ടങ്ങളിലൂടെ കടത്തിവിടുമ്പോഴും ദൈവം അവരോടുകൂടെ ഉണ്ടായിരിക്കുമെന്ന് യോസേഫിന്റെ അനുഭവങ്ങൾ തെളിയിക്കുന്നു. അതോടൊപ്പം അനുയോജ്യമായ സാഹചര്യങ്ങളിൽ പാപത്തിന്റെ പ്രലോഭനങ്ങളിൽ വീണുപോകാതെ വിശുദ്ധിയോടും വിശ്വസ്തതയോടും ദൈവത്തോടു പറ്റിനിൽക്കുന്നവർക്കു മാത്രമേ ദൈവത്തിന്റെ വാഗ്ദാനങ്ങൾ പ്രാപിക്കുവാൻ കഴിയുകയുള്ളുവെന്ന് യോസേഫിന്റെ ജീവിതം തെളിയിക്കുന്നു. വേദഭാഗം: ഉല്പത്തി 36:1-39:23).

One thought on “ദൈവത്തോടുകൂടെ നടക്കുന്നവർ”

Leave a Reply

Your email address will not be published. Required fields are marked *