2ദിനവൃത്താന്തം

ദിനവൃത്താന്തം രണ്ടാം പുസ്തകം (Book of 2 Cronicles)

പഴയനിയമത്തിലെ പതിനാലാമത്തെ പുസ്തകം.1ദിനവൃത്താന്തം അവസാനിക്കുന്നിടത്തുനിന്നും 2ദിനവൃത്താന്തം ആരംഭിക്കുന്നു. 1ദിനവൃത്താന്തം 29-ൽ ദാവീദ് ശലോമോനെ തന്റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. 2ദിനവൃത്താന്തം ശലോമോൻ മുതൽ ബാബിലോന്യ പ്രവാസത്തിൽനിന്നും യഹൂദാ ശേഷിപ്പ് മടങ്ങി വരുന്നതുവരെയുള്ള ദാവീദിന്റെ വംശാവലി പിൻതുടർന്നിരിക്കുന്നു. ഇതേ കാലഘട്ടത്തിലുള്ള കാര്യങ്ങൾ തന്നെയാണ് അടിസ്ഥാനപരമായി 1,2രാജാക്കന്മാരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പക്ഷേ രാജാക്കന്മാരുടെ പുസ്തകം യിസായേലിനു പ്രാധാന്യം നല്കിയിരിക്കുമ്പോൾ, ദിനവൃത്താന്തങ്ങൾ ഊന്നൽ കൊടുത്തിരിക്കുന്നത് യഹൂദയാണ്. യഹൂദയുടെ ചരിത്രവുമായി ബന്ധപ്പെട്ട നിലയിൽ മാത്രമേ യിസ്രായേൽ രാജാക്കന്മാരെക്കുറിച്ച് ഇതിൽ പ്രതിപാദിച്ചിട്ടുള്ളു. രണ്ടു പുസ്തകങ്ങളിലെയും വിഷയങ്ങൾ പലതും ഒന്നുതന്നെയാണെങ്കിലു ദിനവൃത്താന്തങ്ങൾ വ്യത്യസ്തമായ ഒരുദ്ദേശത്തോടെ പിൽക്കാലത്ത് എഴുതപ്പെട്ടതാകയാൽ, രാജാക്കന്മാരുടെ പുസ്തകത്തിൽ കാണപ്പെടാത്ത ചില വിശദീകരണങ്ങൾ അതിലുൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു പുസ്തകങ്ങളും തമ്മിലുള്ള ചില വ്യത്യാസത്തെക്കുറിച്ച് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. 

പ്രധാന വാക്യങ്ങൾ: 1. “അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു.” 2ദിനവൃത്താന്തം 2:1.

2. “യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു പുരോഹിതന്മാർക്കു മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ കഴിഞ്ഞില്ല.” 2ദിനവൃത്താന്തം 5:14.

3. “അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിതിരിക്കുന്നു.” ദിനവൃത്താന്തം 2 6:10.

4. “പുരോഹിതന്മാരിൽ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.” 2ദിനവൃത്താന്തം 36:14.

5. “പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ അവൻ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ; അവൻ യാത്രപുറപ്പെടട്ടെ.” ദിനവൃത്താന്തം 36:23.

ഉള്ളടക്കം: I. ശലോമോന്റെ വാഴ്ച: 1:1-9:31.

1. ശലോമോന്റെ സമ്പത്തും ജ്ഞാനവും: 1:1-17.

2. ദൈവാലയ നിർമ്മാണം: 2:1-4:22.

3. ദൈവാലയ പ്രതിഷ്ഠ: 5:1-7:22.

4. ശലോമോന്റെ പ്രവർത്തനങ്ങൾ; ശൈബാരാജ്ഞിയുടെ സന്ദർശനം; 40 വർഷത്തെ വാഴ്ചയ്ക്ക് ശേഷം മരണം: 8:1-9:31.

II. യെഹൂദാരാജാക്കന്മാരുടെ ചരിത്രം: 10:1-36:23.

1. രാജ്യവിഭജനം, രെഹബെയാമിൻ്റെ ഭരണവും മരണവും: 10:1-12:16.

2. അബീയാവിന്റെ വാഴ്ച; യൊരോബെയാമിനെതിരെയുള്ള യുദ്ധം: 13:1-23.

3. ആസാ രാജാവ്: 14:1-16:14.

4. യെഹോശാഫാത്ത്: 17:1-20:37.

5. യെഹോരാം: 21:1-20.

6. അഹസ്യാവ്: 22:1-9.

7. അഥല്യാ: 22:10-23:21.

8. യോവാശ്: 24:1-27.

9. അമസ്യാവ്, ഏദോമിനോടും യിസ്രായേലിനോടും യുദ്ധം: 25:1-28.

10. ഉസ്സീയാവിൻ്റെ (അസര്യാവ്) വാഴ്ച: 26:1-23.

11. യോഥാം രാജാവിന്റെ സത്ഭരണം: 27:1-9.

12. ആഹാസിന്റെ ദുർഭരണം: 28:1-27.

13. ഹിസ്ക്കീയാ രാജാവിൻറ സത്ഭണം: 29-1-32:33.

14. മനശ്ശെയുടെ ദുർഭരണം: 33:1-20. 

15. ആമോൻ്റെ വാഴ്ചയും വധവും: 33:21-25.

16. യോശീയാവിന്റെ സത്ഭരണം; മിസയീം രാജാവിനോടുള്ള യുദ്ധത്തിൽ വധിക്കപ്പെട്ടു: 34:1-35:27.

17. ദുഷ്ടരാജാവായ യെഹോവാഹാസ്: 36:1-3.

18. ദുഷ്ടനായ യെഹോയാക്കീം: 36:4-8.

19. സിദെക്കീയാവ്: 36:11-19.

20. ബാബിലോന്യ പ്രവാസം: 36:20,21.

21. കോരെശ് രാജാവിന്റെ വിളംബരം: 36:22,23.

പൂർണ്ണവിഷയം

ശലോമോന്റെ ഭരണകാലം 1:1—9:31
ശലോമോൻ ദൈവത്തോട് ജ്ഞാനത്തിന് വേണ്ടി അപേക്ഷിക്കുന്നു 1:7-12
ശലോമോൻ ദേവാലയം പണിയുന്നതിന് തയ്യാറെടുക്കുന്നു 2:1-18
ശലോമോന്റെ ദേവാലയം പണിയുന്നു 3:1—5:1
ലേവ്യര്‍ പെട്ടകം ദേവാലയത്തിൽ കൊണ്ടുവരുന്നു 5:2-14
ദൈവത്തിന്റെ മഹത്വം ദേവാലയത്തിൽ നിറയുന്നു 5:13-14
ശലോമോൻ ജനത്തോട് സംസാരിക്കുന്നു 6:1-11
ദേവാലയത്തെ സംബന്ധിച്ച് ശലോമോന്റെ പ്രാര്‍ത്ഥന 6:12-42
ദൈവാലയത്തിന്റെ പ്രതിഷ്ഠ 7:1-10
ദൈവം ശലോമോന് ദര്‍ശനത്തിൽ പ്രത്യക്ഷപ്പെടുന്നു 7:11-22
ശലോമോന്റെ മറ്റ് പ്രവർത്തനങ്ങൾ 8:1-18
ശലോമോനും ശേബ രാജ്ഞിയും 9:1-9
ശലോമോന്റെ സമ്പത്ത് 9:10-28
ശലോമോന്റെ മരണം 9:29-31
രെഹബെയാം രാജാവ് 10:1—12:16
രാജ്യം രണ്ടായി വിഭജിക്കപ്പെടുന്നു 10:1—11:4
മിസ്രയീം, യെഹൂദയെ ആക്രമിക്കുന്നു 12:1-12
അബിയാവ് രാജാവ് 13:1—14:1
ആസാ രാജാവ് 14:2—16:14
ആസാ രാജാവിന്റെ പരിഷ്ക്കാരങ്ങൾ 15:1-18
ആസായുടെ അവസാന വര്‍ഷങ്ങൾ 16:1-14
യെഹോശാഫാത്ത് രാജാവ് 17:1—21:1
യെഹോശാഫാത്തും ആഹാബും 18:1-3
മീഖായാവിന്റെ പ്രവചനം 18:4-27
പ്രവചനം നിവൃത്തിയാകുന്നു 18:28 -34
ഒരു പ്രവാചകൻ യെഹോശാഫത്തിനെ ശാസിക്കുന്നു 19:1-3
യെഹോശാഫാത്തിന്റെ പ്രാര്‍ത്ഥന 20:1-12
യെഹോശാഫാത്ത് മോവാബ്യര്‍, അമോന്യര്‍
എന്നിവരെ പരാജയപ്പെടുത്തുന്നു 20:15-30
യെഹോശാഫാത്തിന്റെ അവസാന വര്‍ഷങ്ങൾ 20:31—21:1
യെഹോരാം രാജാവ് 21:1-20
ഏലിയാവിൽ നിന്നൊരു കത്ത് 21:12-15
അഹസ്യാവ് രാജാവ് 22:1-9
ദുഷ്ടരാജ്ഞി അഥല്യാ 22:10—23:15
യോവാശിനെ രക്ഷപ്പെടുത്തുന്നത് 22:11-12
യഹോയാദാ പുരോഹിതന്റെ പരിഷ്ക്കാരങ്ങൾ 23:16-21
യോവാശ് രാജാവ്, പരിഷ്കാരങ്ങൾ, പതനം 24:1-27
അമസ്യാവ് രാജാവ് 25:1-28
ഉസ്സീയാവു രാജാവ് 26:1-23
ഉസ്സീയാവ് പാപം ചെയ്യുന്നു; കുഷ്ഠരോഗിയാകുന്നു. 26:16-20
യോഥാം രാജാവ് 27:1-9
ആഹാസ് രാജാവ് 28:1-27
യെഹിസ്കീയാവ് രാജാവ് 29:1—32:33
യെഹിസ്കീയാവ് ദേവാലയം പുനരുദ്ധരിക്കുന്നു,
ശുദ്ധീകരിക്കുന്നു 29:3-19
ആലയത്തിലെ ആരാധന പുനഃസ്ഥാപിച്ചു 29:20-36
യെഹിസ്കീയാവിന്റെ പെസഹാ ആചരണം 30:1-27
വിഗ്രഹങ്ങൾ നശിപ്പിക്കുന്നു 31:1
ദേവാലയത്തിലെ ആരാധനക്കുള്ള സംഭാവനകൾ 31:2-21
യെഹിസ്കീയാവ്, യെശയ്യാവ്, പ്രാര്‍ത്ഥന അശ്ശൂര്‍ സേനയെ
തോല്പിക്കുന്നു 32:20-23
യെഹിസ്കീയാവ് അഹംഭാവത്തിന്റെ പാപത്തിൽ വീഴുന്നു 32:24-26
യെഹിസ്കീയാവിന്റെ മറ്റു പ്രവൃത്തികൾ, മരണം 32:27-33
ദുഷ്ടനായ രാജാവ് മനെശ്ശ 33:1-20
മനെശ്ശയുടെ മാനസാന്തരവും പരിഷ്കാരങ്ങളും 33:12-20
അമോൻ രാജാവ് 33:21-24
യോശീയാവ് രാജാവ് 34:1—35:27
യോശീയാവിന്റെ പരിഷ്കാരങ്ങൾ 34:3—35:19
ദൈവത്തിന്റെ ന്യായപ്രമാണ പുസ്തകം കണ്ടെത്തുന്നു 34:14-33
യോശീയാവിന്റെ പെസഹാ ആഘോഷം 35:1-19
യോശീയാവിന്റെ മരണം 35:20-27
യെഹോവാഹാസ് രാജാവ് 36:2-4
യെഹോയാക്കീം രാജാവ് 36:5-8
യെഹോയാഖീൻ രാജാവ് 36:9-10
സിദെക്കീയാവു രാജാവ് 36:11-14
ബാബിലോണിയര്‍ യെരുശലേം നശിപ്പിക്കുന്നു ജനങ്ങളെ ബദ്ധന്മാരാക്കുന്നു 36:15-21
കോരെശ് ചക്രവര്‍ത്തി യെരുശലേമിൽ ദേവാലയം പുതുക്കി പണിയുന്നതിന് കല്പന നല്കുന്നു 36:22-23

Leave a Reply

Your email address will not be published. Required fields are marked *