യെഹോയാഖീൻ

യെഹോയാഖീൻ (Jehoiachin)

പേരിനർത്ഥം — യഹോവ ഉറപ്പിക്കും  

യെഹൂദയിലെ പത്തൊമ്പതാമത്തെ രാജാവായിരുന്നു യെഹോയാഖീൻ (യെഖൊന്യാവു: 1ദിന, 3:16; കൊന്യാവു: യിരെ, 22:24,28). മൂന്നു മാസവും പത്തുദിവസവും (ബി.സി. 598-597) രാജ്യം ഭരിച്ചു. (2ദിന, 36:9). യെഹോയാക്കീമിന്റെ പുത്രനായ യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ തന്നെ നെബുഖദ്നേസർ യെഹൂദാ ആക്രമിച്ചു, രാജാവിനെയും ജനത്തെയും ബാബേലിലേക്കു പ്രവാസികളായി കൊണ്ടുപോയി. യെഹോയാഖീന്റെ ഭരണത്തിന്റെയും രാജവംശത്തിന്റെയും അന്ത്യം യിരെമ്യാവു (22:24-30) പ്രവചിച്ചിട്ടുണ്ടോയിരുന്നു. യെഹോയാഖീനു പകരം മത്ഥന്യാവിനെ സിദെക്കീയാവു എന്നു പേരുമാറ്റി രാജാവായി വാഴിച്ചു. (2രാജാ, 24:17). നെബുഖദ്നേസറിന്റെ മരണശേഷം എവിൽ-മെരോദക് ബി.സി. 561-ൽ യെഹോയാഖീനെ കാരാഗൃഹത്തിൽ നിന്നു വിടുവിച്ചു ജീവിതകാലം മുഴുവൻ തന്നോടൊപ്പം കൊട്ടാരത്തിൽ അവനു അഹോവൃത്തി നിയമിച്ചു. (2രാജാ, 25:27-30; യിരെ, 52:3-34). ബാബിലോണിലെ യെഹൂദന്മാർ യെഹോയാഖീൻ രാജാവിന്റെ പ്രവാസം മുതൽ കാലം കണക്കു കൂട്ടിവന്നു. (യെഹെ, 1:2).

Leave a Reply

Your email address will not be published. Required fields are marked *