ദെബോരാ

ദെബോരാ (Deborah)

പേരിനർത്ഥം – തേനീച്ച

യിസ്സാഖാർ ഗോത്രത്തിൽ ലപ്പീദൊത്തിന്റെ ഭാര്യയായ ദെബോരാ യിസ്രായേലിലെ ഏകസീത്രീ ന്യായാധിപയാണ്: (ന്യായാ, 4:4(. എബ്രായ സ്ത്രീകൾക്ക് താണസ്ഥാനം നല്കിയിരുന്ന കാലത്ത് ദെബോരയ്ക്കു ലഭിച്ച സ്ഥാനം അവളുടെ കഴിവുകളുടെയും ദൈവാനുഗ്രഹത്തിന്റെയും അംഗീകാരമാണ്. അന്നു യിസ്രായേൽ കനാന്യരാജാവായ യാബീനു വിധേയപ്പെട്ടിരുന്നു. ദെബോരാ ബാരാക്കിനെ വിളിപ്പിച്ച് അവനോടുകൂടി കനാന്യർക്കെതിരെ യുദ്ധത്തിനു പോയി. കനാന്യ സേനാധിപതിയായ സീസെരയെ ബാരാക്ക് തോല്പിച്ചു. സീസെരയുടെ സൈന്യം മുഴുവൻ സംഹരിക്കപ്പെട്ടു. യായേലിന്റെ കൂടാരത്തിൽ ചെന്ന സീസെരയെ അവൾ ചതിവിൽ കൊന്നു: (ന്യായാ, 4:24). പിന്നീട് നാല്പതു വർഷം ദേശത്തു സ്വസ്ഥത ഉണ്ടായി. ദെബോരയെ യിസ്രായേലിന്റെ മാതാവ് എന്നു വിശേഷിപ്പിച്ചിരുന്നു: (ന്യായാ, 5:7). ദെബോരയും ബാരാക്കും പാടിയ ജയഗീതം എബായ കവിതയുടെ പ്രാക്തനസ്വഭാവം വെളിപ്പെടുത്തുന്ന ഒന്നാണ്: (ന്യായാ, 5:2-31). യുദ്ധത്തിനു പോയ മകൻ്റെ മടങ്ങിവരവു ഉൽക്കണ്ഠയോടെ കാത്തിരിക്കുന്ന മാതാവിന്റെ (സീസെരയുടെ) മനോഹരമായി വർണ്ണന ഈ ഗീതത്തിലുണ്ട്: (5:28-30).

Leave a Reply

Your email address will not be published. Required fields are marked *