ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ

ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ

ക്രിസ്തുവിൻ്റെ പദവികളും വേലയും വെളിപ്പെടുത്തിക്കൊണ്ട് വിവിധ നിലകളിൽ ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുകയാണ് ബൈബിളിലെ ഓരോ പുസ്തകവും.

1. ഉല്പത്തി — സ്ത്രീയുടെ സന്തതി: 3:15 – ഗലാ, 4:4. 

2. പുറപ്പാട് — പെസഹക്കുഞ്ഞാട്: 12:1-14 – 1കൊരി, 5:7.

3. ലേവ്യർ – മഹാപുരോഹിതൻ:  8:1-36 – എബ്രാ, 7:26-28; പ്രായശ്ചിത്തരക്തം: 17:11 – റോമ, 3:25.

4. സംഖ്യാ — യാക്കോബിൽ നിന്നൊരു നക്ഷത്രം: 24:17 – മത്താ, 2:2; അടിക്കപ്പെട്ട പാറ: 20:11 – 1കൊരി, 10:4; താമ്രസർപ്പം: 21:8,9 – യോഹ, 3:14.

5. ആവർത്തനം —  വാഗ്ദത്ത പ്രവാചകൻ: 18:15 – പ്രവൃ, 3:22,23.

6. യോശുവ — യഹോവയുടെ സൈന്യത്തിൻ്റെ അധിപതി: 5:14 – എബ്രാ, 2:10, 12:2.

7. ന്യായാധിപന്മാർ — അതിശയമുള്ളത്: 13:16 – യെശ, 9:6; നീതിയുള്ള ന്യായാധിപൻ: 2:16 – 2തിമൊ, 4:8.

8. രൂത്ത് — ചാർച്ചക്കാരനായ വീണ്ടെടുപ്പുകാൻ: 4:14 – എബ്രാ, 2:14.

9. 1ശമൂവേൽ — നിന്ദിക്കപ്പെടുകയും ത്യജിക്കപ്പെടുകയും ചെയ്ത രാജാവ്: 22:1,2 – പ്രവൃ, 3:13-15.

10. 2ശമൂവേൽ — ദൈവപുത്രൻ: 2ശമൂ, 7:14 – ലൂക്കൊ, 1:35.

11. 1രാജാക്കന്മാർ — വാഗ്ദത്ത രാജാവ്: 1രാജാ, 2:45 – ലൂക്കൊ, 1:33.

12. 2രാജാക്കന്മാർ — യഹോവയുടെ പ്രവാചകൻ: 3:11 – മത്താ, 21:11.

13. 1ദിനവൃത്താന്തം — ശലോമോനിലും വലീയവൻ: 29:25 – മത്താ,12:42.

14. 2ദിനവൃത്താന്തം — അഭിഷിക്ത രാജാവ്: 6:42 – പ്രവൃ, 4:26.

15. എസ്രാ — ഉദ്ധാരകൻ:  ലൂക്കൊ, 1:68.

16. നെഹെമ്യാവ് — ആകാശത്തുനിന്നും അപ്പം, പാറയിൽനിന്നും വെള്ളം: 9:15, 20 – യോഹ, 8:57,58, 1കൊരി, 10:4.

17. എസ്ഥേർ — നമ്മുടെ മൊർദ്ദെഖായി: 10 – 1യോഹ, 2:1.

18. ഇയ്യോബ് — വീണ്ടുംവരുന്ന വീണ്ടെടുപ്പുകാരൻ: 19:25 – എഫെ, 1:14.

19. സങ്കീർത്തനം — മലിക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതൻ: 110:4 – എബ്രാ, 5:6; 6:20.

20. സദൃശവാക്യങ്ങൾ — ദൈവജ്ഞാനം: 7 – 1കൊരി, 1:24.

21. സഭാപ്രസംഗി — ഓർമ്മിക്കപ്പെടാത്ത സാധുവായ ഒരു ജ്ഞാനി: 9:14,15 – 1കൊരി, 1:24.

22. ഉത്തമഗീതം — എൻ്റെ പ്രിയൻ: – 5:10 – എഫെ, 1:6.

23. യെശയ്യാവ് — കഷ്ടം അനുഭവിക്കുന്ന ദാസൻ: 53 – എഫെ, 2:14.

24. യിരെമ്യാവ് — യഹോവ നമ്മുടെ നീതി:  23:6 – 1കൊരി, 1:30; റോമ, 3:21.

25. വിലാപങ്ങൾ — വ്യസനപാത്രം: 1:12 – ലൂക്കൊ, 7:16.

26. യെഹെസ്ക്കേൽ — സിംഹാസനസ്ഥൻ: 1:26 – വെളി, 1:5; 19:6.

27. ദാനിയേൽ — കൈ തൊടാതെ പറിഞ്ഞുവന്ന കല്ല്: 2:34 – മത്താ, 21:22, 44; 1പത്രൊ, 2:4-6.

28. ഹോശേയ — ഭർത്താവ്: 2:16 – 2കൊരി, 11:2.

29. യോവേൽ — പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ: 2:28 – മത്താ, 3:11.

30. ആമോസ് — ദാവീദിൻ കൂടാരത്തെ പണിയുന്നവൻ: 9:11,12 – പ്രവൃ, 15:16.

31. ഓബദ്യാവ് — ശക്തനായ രാജാവ് – 4,21 = വെളി, 17:14.

32. യോനാ — മരിച്ചു അടക്കപ്പെട്ടു ഉയിർത്തെഴുന്നേറ്റ കർത്താവ്: 1:17 – മത്താ, 12:40.

33. മീഖാ — നിത്യനായ ദൈവം: 5:2 – യെശ, 9:6.

34. നഹൂം — കഷ്ടദിവസത്തിൽ ശരണം: 1:7 – മത്താ, 11:28.

35. ഹബക്കൂക് — വീണ്ടും വരുന്ന കർത്താവ്: 3 – യോഹ, 14:3.

36. സെഫന്യാവ് — രക്ഷിക്കുന്ന വീരൻ: 3:17 – പ്രവൃ, 4:12.

37. ഹഗ്ഗായി — സകല ജാതികളുടെയും മനോഹരവസ്തു: 2:7 – ലൂക്കൊ, 2:31,32.

38. സെഖര്യാവ് — സൗമ്യനായ രാജാവ്: വെട്ടപ്പെട്ട ഇടയൻ: 9:9: 13:7 – മത്താ, 21:4; 26:31.

39. മലാഖി — നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനും; നീതിസൂര്യൻ:  3:1, 4:2 – വെളി, 1:16; 17:14.

40. മത്തായി — യെഹൂദന്മാരുടെ രാജാവ്: 2:2, സെഖ, 9:9.

41. മർക്കൊസ് — യഹോവയുടെ ദാസൻ: 10:44,45, യെശ, 42:1.

42. ലൂക്കൊസ് — സമ്പൂർണ്ണ മനുഷ്യൻ: 19:10 – സെഖ, 3:8, 6:12.

43. യോഹന്നാൻ — ദൈവപുത്രൻ: 20:31.

44. പ്രവൃത്തികൾ — സ്വർഗ്ഗാരോഹണം ചെയ്ത കർത്താവ്: 1:8,9.

45. റോമർ — നമ്മുടെ നീതി – 3:21.

46. 1കൊരിന്ത്യർ — മരിച്ചവരിൽ നിന്നും ആദ്യഫലമായി ഉയിർത്തവൻ: 15:20.

47. 2കൊരിന്ത്യർ — നമുക്കുവേണ്ടി പാപം: 5:21.

48. ഗലാത്യർ — ന്യായപ്രമാണത്തിൻ്റെ അന്ത്യം: 3:10,13.

49. എഫെസ്യർ — സഭയുടെ ശിരസ്സ്; നമ്മുടെ സർവ്വായുധ വർഗ്ഗം: 5:23, 6:11-18.

50. ഫിലിപ്പ്യർ — നമ്മുടെ ബുദ്ധിമുട്ട് ഒക്കെയും പൂർണ്ണമായി തീർത്തു തരുന്നവൻ: 4:19.

51. കൊലൊസ്യർ — സകലത്തിനും മുമ്പൻ: 2:9,10.

52. 1തെസ്സലോനീക്യർ — വീണ്ടും വരുന്ന കർത്താവ്: 4:15-18.

53. 2തെസ്സലോനീക്യർ — വീണ്ടും വരുന്ന ന്യായാധിപതി: 1:7-9.

54. 1തിമൊഥെയൊസ് — മദ്ധ്യസ്ഥൻ: 2:5.

55. 2തിമൊഥെയൊസ് — നമ്മുടെ സുവിശേഷം; പ്രതിഫലദാതാവ്: 2:8,9, 48.

56. തീത്തൊസ് — നമ്മുടെ മഹാദൈവവും രക്ഷിതാവും: 2:12.

57. ഫിലേമോൻ — നമ്മുടെ പ്രിയൻ: 16-19.

58. എബ്രായർ — മഹാപുരോഹിതൻ: 7:25-28.

59. യാക്കോബ് — സൈന്യങ്ങളുടെ കർത്താവ്: 5:4.

60. 1പത്രൊസ് — ഇടയശ്രഷ്ടൻ: 5:4.

61. 2പത്രൊസ് — ദീർഘക്ഷമ കാണിക്കുന്ന രക്ഷകൻ: 3:9.

62. 1യോഹന്നാൻ — ജീവൻ്റെ വചനം: 1:1.

63. 2യോഹന്നാൻ — സത്യത്തിൻ്റെ പൂർണ്ണത: 1:1.

64. 3യോഹന്നാൻ — നന്മയുടെ മാതൃക: 1:11.

65. യൂദാ — വിശ്വാസിയുടെ ഭദ്രത: 24,25.

66. വെളിപ്പാട് — രാജാധിരാജാവും കർത്താധികർത്താവും: 19:6,16.

അവൻ ഒന്നാമത്തവനും ഒടക്കത്തവനും; ആരംഭവും അവസാനവും ആണ്!

അവൻ സൃഷ്ടിയുടെ സൂക്ഷിപ്പുകാരനും എല്ലാവരുടെയും സ്രഷ്ടാവുമാണ്! അവൻ പ്രപഞ്ചശില്പിയും എല്ലായ്പ്പോഴും കാര്യസ്ഥനുമാണ്!

അവൻ എല്ലായ്പ്പോഴും ഉണ്ടായിരുന്നു; അവൻ എല്ലായ്പ്പോഴും ഉണ്ട്; അവൻ എല്ലായ്പ്പോഴും ഉണ്ടായിരിക്കും!

അവൻ ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമാണ്!

അവൻ മാറാത്തവനും മാറ്റമില്ലാത്തവനും പരാജയപ്പെടാത്തവനും ഒരിക്കലും പിൻമാറാത്തവനുമാണ്!

അവൻ്റെ അടിപ്പിണരുകൾ എനിക്കു സൗഖ്യം ലഭിച്ചു! അവൻ കുത്തിത്തുളയ്ക്കപ്പെട്ടു എനിക്കു വേണ്ടി! അവൻ കഷ്ടതയിലായി എൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി!

അവൻ മരിച്ചു ഞാൻ ജീവൻ പ്രാപിച്ചു! അവൻ ഉയിർത്തെഴുന്നേറ്റു എനിക്കു ശക്തി ലഭിച്ചു! അവൻ വാഴുകയും ഞാൻ സമാധാനം അനുഭവിക്കുകയും ചെയ്യുന്നു!

ലോകത്തിന് അവനെ മനസ്സിലാക്കാൻ കഴിയുന്നില്ല, സൈന്യങ്ങൾക്ക് അവനെ തോൽപ്പിക്കാൻ കഴിയില്ല,

സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവനെ വിശദീകരിക്കാൻ കഴിയുന്നില്ല, ലോകത്തിലെ നേതാക്കൾക്ക് അവനെ അവഗണിക്കാൻ കഴിയില്ല!

ഹെരോദാവിന് അവനെ കൊല്ലാൻ കഴിഞ്ഞില്ല, പരീശന്മാർക്ക് അവനെ വാക്കിൽ കുടുക്കാനായില്ല!

മരണത്തിന് അവനെ പിടിച്ചുവെയ്ക്കാൻ കഴിഞ്ഞില്ല, നീറോയ്ക്ക് അവനെ തകർക്കാൻ കഴിഞ്ഞില്ല, ഹിറ്റ്‌ലറിന് അവനെ നിശബ്ദനാക്കാൻ കഴിഞ്ഞില്ല,

പുതിയ യുഗത്തിന് അവനെ ഒഴിവാക്കാൻ കഴിയില്ല!

അവൻ ലോകത്തിൻ്റെ വെളിച്ചവും, വഴിയും സത്യവും ജീവനുമായ കർത്താവാണ്!

അവൻ കരുണയും, കൃപയും, ക്ഷമയും, താഴ്മയും, ദയയും, ദീർഘക്ഷമയും, ദീർഘക്ഷാന്തിയും, നന്മയും, നീതിയും, നിർമ്മലതയും, പരിശുദ്ധിയും, മനസ്സലിവും, മഹാദയയും, വിശ്വസ്തതയും, സമ്യതയുമുള്ള സ്നേഹസ്വരൂപനായ പുത്രനാണ്.

അവൻ ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യനായ ദൈവമാണ്!

അവന്റെ വഴികൾ സത്യമാണ്, അവന്റെ വചനം ശാശ്വതമാണ്, അവന്റെ ഹിതത്തിന് മാറ്റമില്ല, അവന്റെ മനസ്സ് എന്നിൽ ഉണ്ട്!

അവൻ എൻ്റെ ദൈവം! അവൻ എന്നെ സൃഷ്ടിച്ചു! അവൻ എന്റെ വീണ്ടെടുപ്പുകാരൻ! അവൻ മാത്രമാണ് എന്റെ രക്ഷകൻ! അവനിലാണ് ഞാൻ ജീവിക്കുന്നത്! 

അവൻ എന്റെ വഴികാട്ടി, അവൻ എന്റെ സമാധാനം! അവൻ എന്റെ സന്തോഷം, അവൻ എന്റെ ആശ്വാസം, അവൻ മാത്രമാണ് എനിക്കുവേണ്ടി മരിച്ചത്!  

ലോകം മുഴുവൻ ഇരിക്കുകയും ചരിക്കുകയും ചെയ്യുന്നത് അവനിലാണ്; അവനാണ് കർത്താവായ യേശുക്രിസ്തു!

“ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.” (വെളിപ്പാട് 22:12)

“ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ!”(വെളിപ്പാടു 22:20)

Leave a Reply

Your email address will not be published. Required fields are marked *