2ദിനവൃത്താന്തം

ദിനവൃത്താന്തം രണ്ടാം പുസ്തകം (Book of 2 Cronicles)

പഴയനിയമത്തിലെ പതിനാലാമത്തെ പുസ്തകം.1ദിനവൃത്താന്തം അവസാനിക്കുന്നിടത്തുനിന്നും 2ദിനവൃത്താന്തം ആരംഭിക്കുന്നു. 1ദിനവൃത്താന്തം 29-ൽ ദാവീദ് ശലോമോനെ തന്റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. 2ദിനവൃത്താന്തം ശലോമോൻ മുതൽ ബാബിലോന്യ പ്രവാസത്തിൽനിന്നും യഹൂദാ ശേഷിപ്പ് മടങ്ങി വരുന്നതുവരെയുള്ള ദാവീദിന്റെ വംശാവലി പിൻതുടർന്നിരിക്കുന്നു. ഇതേ കാലഘട്ടത്തിലുള്ള കാര്യങ്ങൾ തന്നെയാണ് അടിസ്ഥാനപരമായി 1,2രാജാക്കന്മാരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പക്ഷേ രാജാക്കന്മാരുടെ പുസ്തകം യിസായേലിനു പ്രാധാന്യം നല്കിയിരിക്കുമ്പോൾ, ദിനവൃത്താന്തങ്ങൾ ഊന്നൽ കൊടുത്തിരിക്കുന്നത് യഹൂദയാണ്. യഹൂദയുടെ ചരിത്രവുമായി ബന്ധപ്പെട്ട നിലയിൽ മാത്രമേ യിസ്രായേൽ രാജാക്കന്മാരെക്കുറിച്ച് ഇതിൽ പ്രതിപാദിച്ചിട്ടുള്ളു. രണ്ടു പുസ്തകങ്ങളിലെയും വിഷയങ്ങൾ പലതും ഒന്നുതന്നെയാണെങ്കിലു ദിനവൃത്താന്തങ്ങൾ വ്യത്യസ്തമായ ഒരുദ്ദേശത്തോടെ പിൽക്കാലത്ത് എഴുതപ്പെട്ടതാകയാൽ, രാജാക്കന്മാരുടെ പുസ്തകത്തിൽ കാണപ്പെടാത്ത ചില വിശദീകരണങ്ങൾ അതിലുൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു പുസ്തകങ്ങളും തമ്മിലുള്ള ചില വ്യത്യാസത്തെക്കുറിച്ച് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. 

പ്രധാന വാക്യങ്ങൾ: 1. “അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു.” 2ദിനവൃത്താന്തം 2:1.

2. “യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു പുരോഹിതന്മാർക്കു മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ കഴിഞ്ഞില്ല.” 2ദിനവൃത്താന്തം 5:14.

3. “അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിതിരിക്കുന്നു.” ദിനവൃത്താന്തം 2 6:10.

4. “പുരോഹിതന്മാരിൽ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.” 2ദിനവൃത്താന്തം 36:14.

5. “പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ അവൻ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ; അവൻ യാത്രപുറപ്പെടട്ടെ.” ദിനവൃത്താന്തം 36:23.

ഉള്ളടക്കം: I. ശലോമോന്റെ വാഴ്ച: 1:1-9:31.

1. ശലോമോന്റെ സമ്പത്തും ജ്ഞാനവും: 1:1-17.

2. ദൈവാലയ നിർമ്മാണം: 2:1-4:22.

3. ദൈവാലയ പ്രതിഷ്ഠ: 5:1-7:22.

4. ശലോമോന്റെ പ്രവർത്തനങ്ങൾ; ശൈബാരാജ്ഞിയുടെ സന്ദർശനം; 40 വർഷത്തെ വാഴ്ചയ്ക്ക് ശേഷം മരണം: 8:1-9:31.

II. യെഹൂദാരാജാക്കന്മാരുടെ ചരിത്രം: 10:1-36:23.

1. രാജ്യവിഭജനം, രെഹബെയാമിൻ്റെ ഭരണവും മരണവും: 10:1-12:16.

2. അബീയാവിന്റെ വാഴ്ച; യൊരോബെയാമിനെതിരെയുള്ള യുദ്ധം: 13:1-23.

3. ആസാ രാജാവ്: 14:1-16:14.

4. യെഹോശാഫാത്ത്: 17:1-20:37.

5. യെഹോരാം: 21:1-20.

6. അഹസ്യാവ്: 22:1-9.

7. അഥല്യാ: 22:10-23:21.

8. യോവാശ്: 24:1-27.

9. അമസ്യാവ്, ഏദോമിനോടും യിസ്രായേലിനോടും യുദ്ധം: 25:1-28.

10. ഉസ്സീയാവിൻ്റെ (അസര്യാവ്) വാഴ്ച: 26:1-23.

11. യോഥാം രാജാവിന്റെ സത്ഭരണം: 27:1-9.

12. ആഹാസിന്റെ ദുർഭരണം: 28:1-27.

13. ഹിസ്ക്കീയാ രാജാവിൻറ സത്ഭണം: 29-1-32:33.

14. മനശ്ശെയുടെ ദുർഭരണം: 33:1-20. 

15. ആമോൻ്റെ വാഴ്ചയും വധവും: 33:21-25.

16. യോശീയാവിന്റെ സത്ഭരണം; മിസയീം രാജാവിനോടുള്ള യുദ്ധത്തിൽ വധിക്കപ്പെട്ടു: 34:1-35:27.

17. ദുഷ്ടരാജാവായ യെഹോവാഹാസ്: 36:1-3.

18. ദുഷ്ടനായ യെഹോയാക്കീം: 36:4-8.

19. സിദെക്കീയാവ്: 36:11-19.

20. ബാബിലോന്യ പ്രവാസം: 36:20,21.

21. കോരെശ് രാജാവിന്റെ വിളംബരം: 36:22,23.

പൂർണ്ണവിഷയം

ശലോമോന്റെ ഭരണകാലം 1:1—9:31
ശലോമോൻ ദൈവത്തോട് ജ്ഞാനത്തിന് വേണ്ടി അപേക്ഷിക്കുന്നു 1:7-12
ശലോമോൻ ദേവാലയം പണിയുന്നതിന് തയ്യാറെടുക്കുന്നു 2:1-18
ശലോമോന്റെ ദേവാലയം പണിയുന്നു 3:1—5:1
ലേവ്യര്‍ പെട്ടകം ദേവാലയത്തിൽ കൊണ്ടുവരുന്നു 5:2-14
ദൈവത്തിന്റെ മഹത്വം ദേവാലയത്തിൽ നിറയുന്നു 5:13-14
ശലോമോൻ ജനത്തോട് സംസാരിക്കുന്നു 6:1-11
ദേവാലയത്തെ സംബന്ധിച്ച് ശലോമോന്റെ പ്രാര്‍ത്ഥന 6:12-42
ദൈവാലയത്തിന്റെ പ്രതിഷ്ഠ 7:1-10
ദൈവം ശലോമോന് ദര്‍ശനത്തിൽ പ്രത്യക്ഷപ്പെടുന്നു 7:11-22
ശലോമോന്റെ മറ്റ് പ്രവർത്തനങ്ങൾ 8:1-18
ശലോമോനും ശേബ രാജ്ഞിയും 9:1-9
ശലോമോന്റെ സമ്പത്ത് 9:10-28
ശലോമോന്റെ മരണം 9:29-31
രെഹബെയാം രാജാവ് 10:1—12:16
രാജ്യം രണ്ടായി വിഭജിക്കപ്പെടുന്നു 10:1—11:4
മിസ്രയീം, യെഹൂദയെ ആക്രമിക്കുന്നു 12:1-12
അബിയാവ് രാജാവ് 13:1—14:1
ആസാ രാജാവ് 14:2—16:14
ആസാ രാജാവിന്റെ പരിഷ്ക്കാരങ്ങൾ 15:1-18
ആസായുടെ അവസാന വര്‍ഷങ്ങൾ 16:1-14
യെഹോശാഫാത്ത് രാജാവ് 17:1—21:1
യെഹോശാഫാത്തും ആഹാബും 18:1-3
മീഖായാവിന്റെ പ്രവചനം 18:4-27
പ്രവചനം നിവൃത്തിയാകുന്നു 18:28 -34
ഒരു പ്രവാചകൻ യെഹോശാഫത്തിനെ ശാസിക്കുന്നു 19:1-3
യെഹോശാഫാത്തിന്റെ പ്രാര്‍ത്ഥന 20:1-12
യെഹോശാഫാത്ത് മോവാബ്യര്‍, അമോന്യര്‍
എന്നിവരെ പരാജയപ്പെടുത്തുന്നു 20:15-30
യെഹോശാഫാത്തിന്റെ അവസാന വര്‍ഷങ്ങൾ 20:31—21:1
യെഹോരാം രാജാവ് 21:1-20
ഏലിയാവിൽ നിന്നൊരു കത്ത് 21:12-15
അഹസ്യാവ് രാജാവ് 22:1-9
ദുഷ്ടരാജ്ഞി അഥല്യാ 22:10—23:15
യോവാശിനെ രക്ഷപ്പെടുത്തുന്നത് 22:11-12
യഹോയാദാ പുരോഹിതന്റെ പരിഷ്ക്കാരങ്ങൾ 23:16-21
യോവാശ് രാജാവ്, പരിഷ്കാരങ്ങൾ, പതനം 24:1-27
അമസ്യാവ് രാജാവ് 25:1-28
ഉസ്സീയാവു രാജാവ് 26:1-23
ഉസ്സീയാവ് പാപം ചെയ്യുന്നു; കുഷ്ഠരോഗിയാകുന്നു. 26:16-20
യോഥാം രാജാവ് 27:1-9
ആഹാസ് രാജാവ് 28:1-27
യെഹിസ്കീയാവ് രാജാവ് 29:1—32:33
യെഹിസ്കീയാവ് ദേവാലയം പുനരുദ്ധരിക്കുന്നു,
ശുദ്ധീകരിക്കുന്നു 29:3-19
ആലയത്തിലെ ആരാധന പുനഃസ്ഥാപിച്ചു 29:20-36
യെഹിസ്കീയാവിന്റെ പെസഹാ ആചരണം 30:1-27
വിഗ്രഹങ്ങൾ നശിപ്പിക്കുന്നു 31:1
ദേവാലയത്തിലെ ആരാധനക്കുള്ള സംഭാവനകൾ 31:2-21
യെഹിസ്കീയാവ്, യെശയ്യാവ്, പ്രാര്‍ത്ഥന അശ്ശൂര്‍ സേനയെ
തോല്പിക്കുന്നു 32:20-23
യെഹിസ്കീയാവ് അഹംഭാവത്തിന്റെ പാപത്തിൽ വീഴുന്നു 32:24-26
യെഹിസ്കീയാവിന്റെ മറ്റു പ്രവൃത്തികൾ, മരണം 32:27-33
ദുഷ്ടനായ രാജാവ് മനെശ്ശ 33:1-20
മനെശ്ശയുടെ മാനസാന്തരവും പരിഷ്കാരങ്ങളും 33:12-20
അമോൻ രാജാവ് 33:21-24
യോശീയാവ് രാജാവ് 34:1—35:27
യോശീയാവിന്റെ പരിഷ്കാരങ്ങൾ 34:3—35:19
ദൈവത്തിന്റെ ന്യായപ്രമാണ പുസ്തകം കണ്ടെത്തുന്നു 34:14-33
യോശീയാവിന്റെ പെസഹാ ആഘോഷം 35:1-19
യോശീയാവിന്റെ മരണം 35:20-27
യെഹോവാഹാസ് രാജാവ് 36:2-4
യെഹോയാക്കീം രാജാവ് 36:5-8
യെഹോയാഖീൻ രാജാവ് 36:9-10
സിദെക്കീയാവു രാജാവ് 36:11-14
ബാബിലോണിയര്‍ യെരുശലേം നശിപ്പിക്കുന്നു ജനങ്ങളെ ബദ്ധന്മാരാക്കുന്നു 36:15-21
കോരെശ് ചക്രവര്‍ത്തി യെരുശലേമിൽ ദേവാലയം പുതുക്കി പണിയുന്നതിന് കല്പന നല്കുന്നു 36:22-23

1ദിനവൃത്താന്തം

ദിനവൃത്താന്തം ഒന്നാം പുസ്തകം (Book of 1 Chronicles)

പഴയനിയമത്തിലെ പതിമുന്നാമത്തെ പുസ്തകം. എബ്രായ ബൈബിളിലെ അവസാന പുസ്തകം. ദിവ്റേ ഹയ്യാമീം (ദിവസങ്ങളുടെ വാക്കുകൾ-ദിനവൃത്താന്തം) എന്ന പേരിൽ ഒറ്റ പുസ്തകമാണ് എബ്രായയിൽ. ദിവ്റേ ഹയ്യാമീം എന്ന പ്രയോഗത്തെ 1ദിനവൃത്താന്തം 27:24-ൽ വൃത്താന്തപുസ്തകം എന്നു തർജ്ജമ ചെയ്തിട്ടുണ്ട്. സെപ്റ്റ്വജിന്റിൽ പുസ്തകത്തെ രണ്ടായി വിഭജിച്ചു് പരലൈപൊ മെനോൻ (ഒഴിവാക്കിയ ഭാഗങ്ങൾ) എന്ന പേർ നല്കി. ശമൂവേലിലും രാജാക്കന്മാരിലും വിട്ടുകളഞ്ഞ സംഭവങ്ങൾ കൂട്ടിച്ചേർത്തത് എന്ന ആശയമാണ് പ്രസ്തുത നാമത്തിനുള്ളത്. മുഴുവൻ ദൈവിക ചരിത്രത്തിന്റെയും വൃത്താന്തം (Chronicon totius divinae historiae) എന്ന് ഈ പുസ്തകം വിളിക്കപ്പെടേണ്ടതാണെന്നു ജെറോം പ്രസ്താവിച്ചു. അദ്ദേഹമാണ് ദിനവൃത്താന്തം എന്ന പേര് നല്കിയത്. സെപ്റ്റജിന്റിലും ലത്തീൻ വുൾഗാത്തയിലും മലയാളത്തിലും രാജാക്കന്മാരുടെ പുസ്തകത്തിനു ശേഷമാണ് ദിനവൃത്താന്ത പുസ്തകങ്ങൾ ചേർത്തിട്ടുള്ളത്.

കർത്താവും കാലവും: എഴുത്തുകാരൻ ആരാണെന്നറിയില്ല. ലേവ്യരോടു കാണിക്കുന്ന ആഭിമുഖ്യം അവരിൽപ്പെട്ട ആരോ ഒരാളായിരിക്കണം ഇതിന്റെ എഴുത്തുകാരനെന്ന നിഗമനത്തിനു വഴിതെളിക്കുന്നു. പക്ഷേ അതും ശരിയായിരിക്കണമെന്നില്ല. തല്മൂദ് (ബാബാബത്ര 15a) ഇതിന്റെ കർത്താവായി എസ്രായെ നിർദ്ദേശിക്കുന്നു. കാലത്തെക്കുറിച്ചു അല്പം കൃത്യമായി പറയാവുന്നതാണ്. ദിനവൃത്താന്തങ്ങളിൽ ഒടുവിലായി പറയപ്പെടുന്ന സംഭവം ബാബേൽ പ്രവാസത്തിൽ നിന്നുള്ള മടങ്ങിവരവാണ്: (2ദിന, 36:22,23). അതിനെത്തുടർന്നു ഏറെത്താമസിയാതെ യെരുശലേമിൽ വച്ചെഴുതിയിരിക്കണം. യെഹോയാഖീൻ (യൊഖൊന്യാവ്) രാജാവിന്റെ സന്തതികളുടെ പട്ടിക പ്രവാസം മുതൽ ആറു തലമുറകളെ ഉൾക്കൊളളുന്നു. (1ദിന, 3:17-24). ഇതു കാര്യമായി എടുക്കുകയാണെങ്കിൽ ബി.സി. 400-നടുത്ത് എഴുതപ്പെട്ടിരിക്കണം. ഈ വംശാവലികൾ പിന്നീട് എഴുതിച്ചേർത്തത് ആയിരിക്കാനിടയുണ്ട്. എങ്കിൽ ദിനവൃത്താന്തങ്ങളുടെ പ്രധാനഭാഗം മുഴുവൻ പ്രവാസം കഴിഞ്ഞ ഉടൻ എഴുതപ്പെട്ടു എന്നു കരുതണം. ദിനവൃത്താന്തങ്ങളിലെ ആഖ്യാനം എസ്രായിൽ തുടരുകയാണ്. ദിനവൃത്താന്തങ്ങളിലെ അവസാനവാക്യങ്ങളും (2ദിന, 36:22,23) എസ്രായിലെ ആരംഭവാക്യങ്ങളും സമാനമാണ് (എസാ, 1:1-3). എസ്രാ 1:6 വരെയുള്ള ഭാഗം ദിനവൃത്താന്തങ്ങളുടെ തുടർച്ചയായി കണക്കാക്കുവാൻ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. പ്രാചീനപാരമ്പര്യവും ആധുനികപഠനങ്ങളും വ്യക്തമാക്കുന്നതനുസരിച്ച് ദിനവൃത്താന്തത്തിന്റെ കർത്താവ് എസ്രാ ആണെന്നും രചനാ കാലം ബി.സി. 450-425 ആണെന്നും കരുതുന്നതിൽ തെറ്റില്ല. 

എസ്രാ പ്രവാസാനന്തര യെഹൂദയെ ന്യായപ്രമാണത്തിന് അനുരൂപമാക്കാൻ ശ്രമിച്ചു. (എസ്രാ, 7:10). ദൈവാലയ ആരാധന പുന:സ്ഥാപിക്കുന്നതിനും (എസ്രാ, 7:19-23, 27; 8:33,34), യെഹൂദന്മാരും വിജാതീയ സ്ത്രീകളുമായി നടന്ന മിശ്രവിവാഹത്തെ ഇല്ലാതാക്കുന്നതിനും (എസ്രാ 9:10), യെരുശലേമിൻ്റെ മതിലുകൾ പുതുക്കിപ്പണിയുന്നതിനും എസ്രാ ബി.സി. 458 മുതൽ ഉദ്യമിച്ചു. ഈ ഉദ്ദേശ്യങ്ങൾക്ക് അനുരൂപമായി ദിനവൃത്താന്തങ്ങൾക്കു നാലു ഭാഗങ്ങളുണ്ട്: 1. കുടുംബപാരമ്പര്യം തെളിയിക്കുന്നതിനുള്ള വംശാവലികൾ: (1ദിന, 1:9); 2.  ദാവീദിന്റെ രാജ്യം ഒരു മാതൃകാ ദൈവാധിപത്യ രാജ്യം: (1ദിന, 10-29അ); 3. ദൈവാലയം, ആരാധന എന്നിവയ്ക്കു പ്രാധാന്യം നല്കിക്കൊണ്ട് ശലോമോന്റെ മഹത്വവർണ്ണന: (2ദിന, 1-9); 4. ഭക്തന്മാരായ രാജാക്കന്മാരുടെ വിജയങ്ങൾക്കും, മതപരമായ പരിഷ്ക്കരണങ്ങൾക്കും കൂടുതൽ ഊന്നൽ നല്കിക്കൊണ്ടുള്ള യെഹൂദയുടെ ചരിത്രം: (10-36അ). 

ആകരഗ്രന്ഥങ്ങൾ: ദിനവൃത്താന്ത പുസ്തകങ്ങളും എസ്രായും ഏക കർത്തൃകമാണ്. അവയുടെ രചനയ്ക്ക് വിവിധ രേഖകൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഉല്പത്തി, ശമുവേൽ, രാജാക്കന്മാർ എന്നീ പുസ്തകങ്ങൾ ദിനവൃത്താന്തത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ദാവീദ് രാജാവിന്റെ ചരിത്രരചനയ്ക്കു ദർശകനായ ശമൂവേലിന്റെയും നാഥാൻ പ്രവാചകൻറയും ദർശകനായ ഗാദിന്റെയും പുസ്തകങ്ങൾ പ്രയോജനപ്പെടുത്തി. (1ദിന, 29:29). ശലോമോന്റെ ചരിത്രചനയ്ക്ക് സഹായകമായിരുന്ന ഗ്രന്ഥങ്ങൾ നാഥാൻ പ്രവാചകന്റെ പുസ്തകവും ശീലോന്യനായ അഹീയാവിന്റെ പ്രവചനവും ഇദ്ദോ ദർശകൻ്റെ ദർശനങ്ങളുമാണ്. (2ദിന, 9:29). അബീയാ രാജാവിന്റെ വൃത്താന്തങ്ങളും അവന്റെ വാക്കുകളും നടപ്പും ഇദ്ദോ പ്രവാചകന്റെ ചരിത്രപുസ്തകത്തിൽ നിന്നുള്ളതാണ്. (2ദിന, 13:22). രെഹബെയാമിന്റെ വൃത്താന്തങ്ങൾ ശെമയ്യാ പ്രവാചകൻറയും ഇദ്ദോ ദർശകൻറയും വൃത്താന്തങ്ങളിൽ വംശാവലിയായി രേഖപ്പെടുത്തിയിട്ടുണ്ട്. (2ദിന, 12:15). ഉസ്സീയാവിന്റെയും ഹിസ്ക്കീയാവിന്റെയും വൃത്താന്തങ്ങൾ യെശയ്യാ പ്രവാചകന്റെ ദർശനത്തിലുണ്ട്. (2ദിന, 26:22; 32:32). യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകം (2ദിന, 25:26; 27:7; 32:32; 33;18), ദർശകന്മാരുടെ വൃത്താന്തം (2ദിന, 33:19) തുടങ്ങിയ ഗ്രന്ഥങ്ങളും ദിനവൃത്താന്ത രചനയ്ക്കു പ്രയോജനപ്പെട്ടു. 

ഉദ്ദേശ്യം: ശൗൽ രാജാവിന്റെ മരണം മുതൽ ബാബേൽ പ്രവാസാന്ത്യം വരെയുള്ള പൌരോഹിത്യാരാധനയുടെ ചരിത്ര മാണ് ദിനവൃത്താന്ത പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നത് എസ്രായുടെ പുസ്തകത്തിൽ ഈ ചരിത്രം തുടരുന്നു. ശമുവേലിലും രാജാക്കന്മാരിലും പ്രവാചക വീക്ഷണമാണ് കാണുന്നത്. അതിനു വിരുദ്ധമായി പൌരോഹിത്യ വീക്ഷണമാണ് ദിനവൃത്താന്തങ്ങളിൽ. തന്മൂലം മുൻ പറഞ്ഞ ചരിത്രപുസ്തകങ്ങളുടെ സമാന്തര വിവരണമോ അനുബന്ധമോ അല്ല ദിനവൃത്താന്തങ്ങൾ. യിസ്രായേലിന്റെ ആത്മീയ അഭിവൃദ്ധിക്ക് അനിവാര്യമായ ന്യായപ്രമാണത്തിലെ പൗരോഹിത്യ നിയമങ്ങൾ അനുസരിക്കുന്നതിനു പ്രേരകമായ ചരിത്ര സംഭവങ്ങൾക്കു മാത്രമാണു ഊന്നൽ നല്കിയിട്ടുളളത്. ശമൂവേലിലെയും രാജാക്കന്മാരിലെയും ചരിത്രം ദിനവൃത്താന്ത പുസ്തകങ്ങളിലേതുമായി താരതമ്യപ്പെടുത്തുമ്പോൾ താഴെപ്പറയുന്ന വ്യത്യാസങ്ങൾ പ്രകടമായി കാണാം. 1. ദൈവാലയത്തിന്റെ ഘടന (1ദിന, അ.22), സാക്ഷ്യപ്പെട്ടകം, ലേവ്യർ, പാട്ടുകാർ (1 ദിന, അ.13,15,16) എന്നിവയ്ക്ക് ദിനവൃത്താന്തത്തിൽ കൂടുതൽ പ്രാധാന്യം നല്കുന്നു. 2. രാജാക്കന്മാരുടെ ചില സാന്മാർഗ്ഗിക പ്രവൃത്തികളെ ദിനവൃത്താന്തങ്ങൾ ഒഴിവാക്കുന്നു. ഉദാ: 2ശമൂ, അ.9; 1രാജാ, 3:16-28). 3. ഏലീയാവ്, എലീശ തുടങ്ങിയ പ്രവാചകന്മാരുടെ വിശദമായ ജീവചരിത്രങ്ങൾ ഉപേക്ഷിച്ചു. (1രാജാ, 17-22: 28; 2രാജാ, 1-8:15). 4. ദാവീദിന്റെ രാജത്വത്തിൻറ ആരംഭം, അപമാനം (2ശമൂ, 1-4, 1-21), ശലോമോൻ്റെ പരാജയം, ശൗലിന്റെ ചരിത്രം (1ശമൂ, 8-30) വടക്കെ രാജ്യമായ യിസ്രായേൽ എന്നിവയുടെ വിശദമായ വിവരണം ഒഴിവാക്കി. ശൗലിന്റെ ചരിത്രത്തിൽ മരണം മാത്രമാണ് (1ശമൂ, 31) ദിനവൃത്താന്തങ്ങൾ ആഖ്യാനം ചെയ്യുന്നത്. ബി.സി. 450-ലെ വ്യാമോഹിതരായ യിസ്രായേൽ ജനം പാപവും പരാജയവും വേണ്ടുവോളം മനസ്സിലാക്കിക്കഴിഞ്ഞു. അവർക്കിനി ആവശ്യമായിരിക്കുന്നത് പ്രാത്സാഹജനകമായ പുർവ്വകാലങ്ങളിലെ ദൈവദത്തമായ വിജയങ്ങളാണ്. യെഹൂദയ്ക്ക് ദൈവം നല്കിയ അനുഗ്രഹങ്ങളെ ഓർപ്പിച്ചുകൊണ്ട് അനുഗ്രഹത്തിനും അഭിവൃദ്ധിക്കും നിദാനം ന്യായപ്രമാണാനുസരണം മാത്രമാണെന്നു വെളിപ്പെടുത്തുകയാണ് ഗ്രന്ഥത്തിൻറ പ്രധാന ലക്ഷ്യം.

പ്രധാന വാക്യങ്ങൾ: 1. “അനന്തരം യിസ്രായേലെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഒന്നിച്ചുകൂടി പറഞ്ഞതു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും അല്ലോ. മുമ്പെ ശൌൽ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയതു: നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു.” 1ദിനവൃത്താന്തം 11:1.

2. “ദാവീദ് ഗാദിനോടുഞാന്‍ വലിയ വിഷമത്തിലായിരിക്കുന്നു; ഞാന്‍ ഇപ്പോള്‍ യഹോവയുടെ കയ്യില്‍ തന്നേ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യില്‍ ഞാന്‍ വീഴരുതേ എന്നു പറഞ്ഞു.” 1ദിനവൃത്താന്തം 21:13.

3. “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” 1ദിനവൃത്താന്തം 29:11.

ഉളളടക്കം: I. പ്രധാനപ്പെട്ട വംശാവലികൾ: 1:1-9:44.

1. പിതാക്കന്മാർ: 1-1-54.

2. യാക്കോബിന്റെ പന്ത്രണ്ടു പുത്രന്മാർ: 2:1-3:24. 

3. യെഹൂദാ വംശം: 4:1-23.

4. ശിമെയോന്റെ പുത്രന്മാർ: 4:24-43.

5. രൂബേൻ, ഗാദ്, മനശ്ശെ: 5:1-26.

6. ലേവിയുടെ കുടുംബങ്ങൾ: 6:1-66.

7. യിസ്സാഖാർ: 7:1-5.

8. ബെന്യാമീൻ: 7:6-12.

9. നഫ്താലി: 7:13. 

10. മനശ്ശെയുടെ പാതിഗോത്രം: 7:14-19.

11. എഫ്രയീം: 7:20-29.

12. ആശേർ: 7:30-44.

13. ബെന്യാമീൻ: 8:1-40.

14. പ്രവാസത്തിൽ നിന്നും മടങ്ങിവന്നവർ: 9:1-34.

15. ശൗലിൻ്റെ വംശാവലി: 9:35-44.

II. ശൗലിൻ്റെ മരണം: 10:1-14.

III. ദാവീദിന്റെ ചരിത്രം: 11:1-29:30.

1. സീയോൻ പിടിച്ചടക്കിയതും ദാവീദിൻറ വീരന്മാരും: 11:1:12:40.

2. നിയമപെട്ടകം കിര്യത്ത്-യെയാരീമിൽ നിന്ന് യെരുശലേമിലേക്കു കൊണ്ടുവരുന്നു: 13:16:43.

3. ദൈവാലയം പണിയരുതെന്നു ദാവീദിനോടു കല്പിക്കു ന്നു: 17:27.

4. ദാവീദിന്റെ വിജയങ്ങൾ: 18:1-20:8.

5. ജനത്തെ എത്തുന്നു: 21:1-30.

6.  ദൈവാലയ നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ ദാവീദ് ശേഖരിക്കുന്നു: 22:1-19.

7. ലേവ്യർ, പുരോഹിതന്മാർ, ഗായകസംഘം, ആലയ ജോലിക്കാർ എന്നിവരുടെ ക്രമീകരണം: 23:26-32.

8. രാഷ്ട്രീയ സൈനിക അധികാരങ്ങളുടെ സംവിധാനം: 27:1-34.

9. ദാവീദിന്റെ അവസാനവാക്കുകളും ശലോമോന്റെ സിംഹാസനാരോഹണവും: 28:1-29:30.

പൂർണ്ണവിഷയം

വംശാവലി, ആദാം മുതൽ ദാവീദ് വരെ1:1—9:44
ആദാം മുതൽ യാക്കോബിന്റെ പുത്രന്മാർ വരെ 1:1—1:54
യാക്കോബിന്റെ 12 പുത്രന്മാര്‍ 2:1-2
യെഹൂദായുടെ പിൻതലമുറ 2:3—4:21
യബ്ബേസിന്റെ പ്രാര്‍ത്ഥന 4:9-10
ശിമയോന്റെ കുടുംബം, പുത്രന്മാര്‍ 4:24-43
രൂബേൻ, ഗാദ്, മനശ്ശെ, പിൻതലമുറ 5:1-26
ലേവിയുടെ വംശാവലി 6:1-80
യിസ്സാഖര്‍, ബെന്യാമീൻ, നഫ്താലി, മനശ്ശെ, എഫ്രയീം, ആശേർ ഇവരുടെ വംശാവലി7:1-40
ബെന്യാമീൻ മുതൽ ശൗൽ വരെ, ശൗലിന്റെ പുത്രന്മാർ 8:1-40
ബാബിലോൺ പ്രവാസകാലത്തിന് ശേഷം യെരൂശലേമിൽ താമസിച്ചിരുന്ന യെഹൂദന്മാര്‍ 9:1-34
ശൗലിന്റെ വംശാവലി 9:35-44
ശൗലിന്റെ മരണം 10:1-14
ദാവീദ്, രാജാവാകുന്നു 11:1-3
ദാവീദ് യെരുശലേം കീഴടക്കുന്നു 11:4-9
ദാവീദിന്റെ സേനാവീരന്മാര്‍ 11:10-47
മരുഭൂമിയിൽ ദാവീദിനോടൊപ്പം ചേർന്ന ആളുകൾ 12:1-22
ഹെബ്രോനിൽ എത്തിച്ചേര്‍ന്നവര്‍ 12:23-40
ദാവീദ് ദൈവത്തിന്റെ പെട്ടകം തിരികെ
കൊണ്ടുവരാൻ ശ്രമിക്കുന്നു, ഉസ്സായുടെ മരണം 13:1-14
ദാവീദ് യെരുശലേമിൽ 14:1-7
ദാവീദ് ഫെലിസ്ത്യരെ പരാജയപ്പെടുത്തുന്നു 14:8-17
ദാവീദ് പെട്ടകം യെരുശലേമിൽ കൊണ്ടുവരുന്നു 15:1—16:6
ദാവീദിന്റെ സ്തോത്രപ്രാര്‍ത്ഥന 16:7-36
ദാവീദുമായുള്ള ദൈവത്തിന്റെ ഉടമ്പടി 17:1-15
ദാവീദിന്റെ പ്രാര്‍ത്ഥന 17:16-27
ദാവീദ് രാജ്യങ്ങൾ കീഴടക്കുന്നു 18—20
ദാവീദിന്റെ പാപം, ജനസംഖ്യാ നിര്‍ണ്ണയം 21:1-8
ദാവീദിന്റെ പാപത്തിന്റെ അനന്തരഫലങ്ങൾ 21:8-17
ദൈവദൂതന്റെ വാൾ തടയുന്നത് 21:18-30
ദേവാലയ നിര്‍മ്മാണം-പദ്ധതി 22:2-19
ലേവ്യകുടുംബാംഗങ്ങൾ, അവരുടെ ശുശ്രൂഷ 23:1-32
പുരോഹിതന്മാരുടെ വിഭജനം 24:1-19
ദേവാലയത്തിലെ ആരാധന ഗായകസംഘം 25:1-31
ദേവാലയത്തിലെ വാതിൽകാവൽക്കാര്‍ 26:1-19
വിവിധ ഉദ്യോഗസ്ഥര്‍ 26:20-32
സൈന്യവും അതിന്റെ ഉദ്യോഗസ്ഥരും27:1-15
വിവിധ ഉദ്യോഗസ്ഥർ27:16-34
ദേവാലയത്തിന്റെ പ്ലാനും പദ്ധതിയും 28:1-21
ദേവാലയം പണിക്ക് വേണ്ടിയുള്ള ദാനങ്ങൾ 29:1-9
ദാവീദിന്റെ പ്രാര്‍ത്ഥന 29:10-19
ശലോമോനെ രാജാവായി വാഴിക്കുന്നു 29:21-25
ദാവീദിന്റെ മരണം 29:26-30

2രാജാക്കന്മാർ

രാജാക്കന്മാരുടെ രണ്ടാം പുസ്തകം (Book of 2 Kings)

പഴയനിയമത്തിലെ പന്ത്രണ്ടാമത്തെ പുസ്തകം. രാജാക്കന്മാരുടെ കാലാനുക്രമമായുള്ള രണ്ടു വംശാവലികളെ തമ്മിൽ കൂട്ടിയിണച്ചിരിക്കുകയാണ്. പത്തു ഗോത്രങ്ങളടങ്ങുന്ന യിസ്രായേൽ, ചിലയിടങ്ങളിൽ വടക്കേരാജ്യം എന്നാണ് അറിയപ്പെടുന്നത്. കാരണം അവരുടെ ഭൂപ്രദേശം യെരുശലേമിന്റെ വടക്കു ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ആദ്യത്തെ രാജാവായ യൊരോബയാം മുതൽ അസീരിയൻ അടിമത്തവും നാശവും വരെയുള്ള കാലമത്രയും അവർ യഹോവയുടെ മുമ്പാകെ നിരന്തരം വിഗ്രഹാരാധികളും അനുസരണം കെട്ടവരുമായിരുന്നു. യെരുശലേം കേന്ദ്രമാക്കിയിരുന്ന, തെക്കേരാജ്യം എന്നറിയപ്പെട്ടിരുന്ന യഹൂദ, യഹോവയോടു തീർത്തും വിശ്വസ്തരായിരുന്നില്ല എങ്കിലും, വിശ്വസ്തത പുലർത്തിയിരുന്ന ഒരു ന്യൂനപക്ഷത്തിൽ അനുസരണത്തിന്റെ ഒരു ബാഹ്യ പ്രകടനം എങ്കിലും അവർ കാഴ്ചവച്ചിരുന്നു. അക്കാലത്തെ ഏറ്റവും പ്രതാപമാർന്ന സമയം ശലോമോന്റെ ഭരണകാലഘട്ടമായിരുന്നു. ദൈവാലയത്തിന്റെ പണിയും അതിന്റെ പ്രതിഷ്ഠയും മറ്റേതു കാലത്തെക്കാളും ശ്രദ്ധയാകർഷിക്കുന്നതായിരുന്നു എന്നത് ദൈവത്തിന്റെ ദൃഷ്ടിയിലെ അതിന്റെ പ്രധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ന്യായവിധിയോടും മരണത്തോടും കൂടി അവസാനിക്കുന്ന ശലോമോന്റെ ഭരണം ദൈവീക സൗഭാഗ്യങ്ങളും പ്രശസ്തിയും ദുർവിനിയോഗം ചെയ്യുകയും ദൈവീക വാക്കുകൾ ധിക്കരിക്കുകയും ചെയ്താൽ എന്തു സംഭവിക്കും എന്നതിന്റെ ഗൗരവമേറിയ ഒരു മുന്നറിയിപ്പാണ്. നിരന്തരമായുള്ള അനുസരണക്കേടിനാൽ ദൈവകൃപയ്ക്കായുള്ള എല്ലാ അഭ്യർത്ഥനകളും തള്ളപ്പെടുമ്പോൾ മാത്രമാണ് ദൈവം ആദ്യം വടക്കേരാജ്യത്തെയും തെക്കേ രാജ്യത്തെയും നശിപ്പിക്കുന്നത്.

പ്രധാന വാക്യങ്ങൾ: 1. “എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല.” 2രാജാക്കന്മാർ 8:19.

2. “യിസ്രായേൽമക്കൾ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴിൽനിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽരാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു.” 2രാജാക്കന്മാർ 17:7,8.

3. “അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.” 2രാജാക്കന്മാർ 22:2.

4. “പ്രവാചകന്മാരായ തന്റെ ദാസന്മാർമുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവൻ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.” 2രാജാക്കന്മാർ 24:2.

ഉള്ളടക്കം: A. വിഭക്തരാജ്യം (രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിന്റെ തുടർച്ച): അ.1-17. 

I. യിസ്രായേൽ രാജാവായ അഹസ്യാവും, എലിയാവിന്റെ ശുശ്രൂഷയും: 1:1-18.

II. ഏലിയാവിന്റെ എടുക്കപ്പെടൽ: 2:1-12. 

III. എലീശായുടെ ശുശ്രൂഷയുടെ ആരംഭം: 2:12-25.

IV. യിസ്രായേൽ രാജാവായ യെഹോരാം (യോരാം): 3:1-27. 

V. എലീശായുടെ അത്ഭുത ശുശ്രൂഷകൾ: 4:1-8:15.

1. അത്ഭുതകരമായി എണ്ണ വർദ്ധിപ്പിക്കുന്നു: 4:1-7.

2. ശൂനേംകാരത്തിക്കു ചെയ്ത നന്മ: 8:17.

3. ശൂനേംകാരത്തിയുടെ മകനെ ഉയർപ്പിക്കുന്നു: 4:18-37.

4. വിഷം കലർന്ന പായസം പഥ്യമാക്കുന്നു: 4:38-41.

5. അപ്പം വർദ്ധിപ്പിക്കുന്നു: 4:42-44.

6. കുഷ്ഠരോഗിയായ നയമാനെ ശുദ്ധമാക്കുന്നു: 5:1-19.

7. ഗേഹസിയുടെ അത്യാഗ്രഹത്തിൻ്റെ കൂലി: 5:20-21.

8. കോടാലി വീണ്ടെടുക്കുന്നു: 6:1-7.

9. അഗ്നിമയമായ കുതിരകളുടെയും രഥങ്ങളുടെയും സംരക്ഷണം: 6:8-23.

10. ശമര്യയിലെ ക്ഷാമം: 6:24-7:20.

11. ശൂനംകാരത്തിയുടെ നിലം വീണ്ടെടുക്കുന്നു: 8:1-6.

12. ഹസായേലിനെ കുറിച്ചുള്ള എലീശയുടെ പ്രവചനം:  8:7-15.

VI.  യെഹൂദാ രാജാവായ യെഹോരാം: 8:16-24.

VII. യഹൂദാ രാജാവായ അഹസ്യാവ്: 8:25-29.

VIII. യിസ്രായേൽ രാജാവായ യേഹൂവും, എലീശയുടെ ശുശ്രൂഷയും: 9:1-10:1-36.

1. യേഹൂവിനെ അഭിഷേകം ചെയുന്നു: 9:1-10.

2. യേഹൂവിന്റെ കൃത്യനിർവ്വഹണം: 9:11-10-17. 

3. ബാൽ ആരാധകരെ നിർമ്മാർജ്ജനം ചെയ്യുന്നു: 10:18-36.

IX. യെഹൂദയിൽ അഥല്യാ രാജ്ഞി അധികാരം പിടിക്കുന്നു: 11:1:21. 

X. യെഹൂദാരാജാവായ യെഹോവാശ്:12:1-21.

XI. യിസ്രായേൽ രാജാവായ യെഹോവാഹാസ്: 13:1-9.

XII. യിസ്രായേൽ രാജാവായ യെഹോവാശ് (യോവാശ്): 13:10 -13.

XIII. എലീശായുടെ ശുശ്രൂഷ അവസാനിക്കുന്നു: 13:14-25.

XIV. യഹൂദാരാജാവായ അമസ്യാവ്:14:1-20.

XV. യഹൂദാരാജാവായ അസര്യാവ്: (ഉസ്സീയാവ്): 14:21,22.

XVI. യിസ്രായേൽ രാജാവായ യൊരോബെയാം II: 14:23-29.

XVII. യഹൂദാരാജാവായ അസര്യാവ് (ഉസ്സീയാവ്) തുടർച്ച: 15:1-2.

XVIII.  യിസ്രായേൽ രാജാവായ സെഖര്യാവ്: 15:8-12.

XIX. യിസ്രായേൽ രാജാവായ ശല്ലൂം: 15:13-15.

XX. യിസ്രായേൽ രാജാവായ മെനഹേം: 15:16-22.

XXI. യിസ്രായേൽ രാജാവായ പെക്കഹ്യാവ്: 15:23-26.

XXII. യിസ്രായേൽ രാജാവായ പെക്കഹ് 15:27-31.

XXIII. യഹൂദാ രാജാവായ യോഥാം:15-32-38.

XXIV. യഹൂദാ രാജാവായ ആഹാസ്: 16:1:20.

XXV. യിസ്രായേൽ രാജാവായ ഹോശേയാ: 17:1-6. 

XXVI. വടക്കേ രാജ്യത്തിന്റെ അധഃപതനം: 17:7-41.

B. ഹിസ്ക്കീയാവ് മുതൽ അടിമത്വം വരെ: അ.18 – 25.

I. ഹിസ്ക്കീയാവ്: (അ.18-20.

1. ഹിസ്ക്കീയാവിന്റെ നീതിയുള്ള ഭരണം: 18:1-8.

2. ശമര്യ പിടിച്ചടക്കുന്നു: 18:9-12.

3. സൻ-ഹേരീബിന്റെ ഒന്നാമത്തെ യഹുദാ ആക്രമണം: 8:13-16.

4. സൻ-ഹേരീബിന്റെ രണ്ടാമത്തെ യഹൂദാ ആകമണം: 18:17-19:34.

5. സൻ-ഹേരീബിന്റെ മരണം: 19:35-37.

6. ഹിസ്ക്കീയാവിന്റെ രോഗവും വിടുതലും: 20:1-11.

7. ഹിസ്ക്കീയാവിന്റെ ഭോഷത്തം: 20:12-21.

II. മനശ്ശെ: 21:1-18.

III. ആമോൻ: 21:19-26.

IV. യോശീയാവ്:  22:1-23-30.

1. യോശീയാവ് ആലയത്തിന്റെ കേടുപാടു തീർക്കുന്നു: 22:1-7.

2.  യോശീയാവ് ന്യായപ്രമാണ പുസ്തകം കണ്ടെത്തുന്നു: 22:8-20.

3. യോശീയാവ് ഉടമ്പടി  പുതുക്കുന്നു: 23:1-3.

4. യോശീയാവിന്റെ പരിഷ്ക്കരണങ്ങൾ: 23:4-30.

V. യെഹോവാഹാസ്: 23:31-33.

VI. രാജാവായ യെഹോയാക്കീം: 23:34-24-7. 

VII. യെഹോയാഖീൻ: 24:8-16. 

VIII. സിദെക്കിയാവ്: 24:17-25:7.

IX. യരുശലേമിന്റെ അധഃപതനം: 25:8-21. 

X. ഗെദല്യാവിന്റെ ഗവർണ്ണർ പദവി: 25:22-26.

XI. യെഹോയാഖീൻ: 25:27-30.

പൂർണ്ണവിഷയം

അഹസ്യാവ് രാജാവിന്റെ അപകടം 1:1-6
അഹസ്യാ രണ്ടാമിന്റെ മരണം 1:6-18
ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നു 2:1-12
എലീശാ, ഏലിയാവിന്റെ പിൻഗാമിയാകുന്നു 2:13-18
എലീശാ, ജലം ശുദ്ധീകരിക്കുന്നു 2:19-22
എലീശായും ചെറുപ്പക്കാരും, കരടിയും 2:23-25
യിസ്രായേലിന്റെ ദുഷ്ടനായ രാജാവ് യെഹോരാം, യെഹൂദയിലെ നല്ല രാജാവായ യെഹോശാഫാത്ത് മോവാബ് രാജാവുമായി സഖ്യമുണ്ടാക്കുന്നു3:1-27
എലീശായുടെ അത്ഭുതപ്രവൃത്തികൾ 4:1—6:23
വിധവയ്ക്ക് എണ്ണ നല്കുന്നു 4:1-7
ശൂനേംകാരിയുടെ മകനെ ഉയര്‍പ്പിക്കുന്നു 4:8-37
പായസക്കാലം 4:38-41
നൂറ് പേര്‍ക്ക് ആഹാരം നല്കുന്നു 4:42-44
നയമാന് സൗഖ്യം നല്കുന്നു 5:1-19
ഗേഹസിക്ക് കുഷ്ഠരോഗം പിടിക്കുന്നു 5:20-27
കോടാലി വെള്ളത്തിൽ നിന്ന് ഉയര്‍ന്നുവരുന്നു 6:1-7
അരാമ്യസൈന്യത്തെ പിടിക്കുന്നു…. 6:8-23
ബെൻഹദദുമായുള്ള യിസ്രായേലിന്റെ യുദ്ധം, അത്ഭുതകരമായ വിടുതൽ 6:24—7:20
ശൂനേംകാരി സ്ത്രീയുടെ സ്ഥലം വീണ്ടെടുത്ത് നല്കുന്നു8:1-8
എലീശായും ഹസായേലും 8:7-15
യെഹൂദയിലെ ദുഷ്ടനായ രാജാവ് യെഹോരാം 8:16-24
യെഹൂദാ രാജാവായ ദുഷ്ടനായ അഹസ്യാവ് 8:25-29
യിസ്രായേൽ രാജാവ് യേഹൂ 9:1—10:36
ഒരു പ്രവാചകൻ യേഹുവിനെ അഭിഷേകം ചെയ്യുന്നു… 9:1—13
യോരാം, അഹസ്യാവ് എന്നിവരെ യേഹൂ വധിക്കുന്നു 9:14-28
ഈസേബെലിന്റെ മരണം 9:30-37
യേഹൂ, ആഹാബിന്റെ പിൻതലമുറക്കാരെ വധിക്കുന്നു 10:1-17
യേഹൂ യിസ്രായേലിൽ ബാൽവിഗ്രഹാരാധന നശിപ്പിക്കുന്നു 10:18-28
യേഹുവിന്റെ പരാജയവും, പാപവും മരണവും. 10:29-36
യെഹൂദയിലെ ദുഷ്ടയായ രാജ്ഞി അഥല്യാ 11:1-16
യെഹോവാശ് 7-ാം വയസ്സിൽ രാജാവാകുന്നു. 11:17-21
യെഹൂദയിലെ നല്ല രാജാവ് യെഹോവാശ് 12:1-21
യെഹോവാശിന്റെ നവീകരണ നടപടികൾ.. 12:1-16
യെഹോവാശിന്റെ തെറ്റായ നടപടികൾ 12:17-18
യിസ്രായേലിന്റെ ദുഷ്ടരാജാവ് യഹോവാഹാസ് 13:1-9
യിസ്രായേലിലെ ദുഷ്ടവനായ രാജാവായ യോവാശ് …. 13:10-25
എലീശായുടെ മരണം 13:20
യെഹൂദായിലെ നല്ലവനായ രാജാവ് അമസ്യാവ് 14:1-22
യിസ്രായേലിലെ ദുഷ്ടനായ രാജാവ്, യരോബെയാം 14:23-29
യെഹൂദാ രാജാവ് : അസര്യാവ് 15:1-7
യിസ്രായേലിലെ നാല് ദുഷ്ടരാജാക്കന്മാര്‍….
സെഖര്യാവ് ശല്ലക്ക്, മെനഹേം, പെക്കഹ്യാവ് 15:8-26
അശ്ശൂര്‍ രാജാവ് യിസ്രായേലിന്റെ ചില ഭാഗങ്ങൾ പിടിച്ചെടുക്കുന്നു 15:27-31
യെഹൂദാ രാജാവ് : യോഥാം 15:32-38
യെഹൂദാ രാജാവ് ആഹാസ് 16:1-20
യിസ്രായേലിന്റെ അവസാനത്തെ രാജാവ് ഹോശേയ 17:1-2
വടക്കൻ രാജ്യത്തിന്റെ നാശവും ഇസ്രായേല്യരുടെ പ്രവാസവും…. 17:3-6
യിസ്രായേലിന്റെ അധഃപതനം, പ്രവാസകാലം 17:7-23
വിദേശികൾ യിസ്രായേലിൽ വസിക്കുന്നു 17:24-41
യെഹൂദായിലെ നല്ല രാജാവ് ഹിസ്കീയാവ് 18:1—20:21
ഹിസ്കീയാവിന്റെ പരിഷ്ക്കാരങ്ങൾ, വിജയങ്ങൾ 18:1-8
സൻഹേരീബ് യെഹൂദയെ ആക്രമിക്കുന്നു 18:13-16
സൻഹേരീബ് സൈന്യം യെരൂശലേമിൽ 18:17-37
യെശയ്യാവ് യെരുശലേമിന്റെ വിടുതൽ പ്രവചിക്കുന്നു 19:1-7
ഹിസ്കീയാവിന്റെ പ്രാര്‍ത്ഥന 19:14-19
യെശയ്യാവ് ഹിസ്കീയാവിന് മറ്റൊരു സന്ദേശം അയയ്‌ക്കുന്നു …. 19:20-34
സൻഹേരീബ് സൈന്യത്തിന്റെ നാശം 19:35-36
ഹിസ്കീയാവിന്റെ രോഗവും, സൗഖ്യവും …. 20:1-11
ഹിസ്കീയാവും ബാബിലോണ്‍ പ്രതിനിധികളും …. 20:12-20
യെഹൂദയിലെ ദുഷ്ടരാജാവ് : മനശ്ശെ… 21:1-18
യെഹൂദയുടെ ദുഷ്ടരാജാവ് : ആമോന്‍…. 21:19-26
യെഹൂദയുടെ നല്ലരാജാവ് : യോശീയാവ് 22:1—23:30
ആലയത്തിന്റെ കേടുപാടുകൾ തീർക്കുന്നു 22:3-7
ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം കണ്ടുകിട്ടുന്നു 22:8-20
യോശീയാവിന്റെ പരിഷ്ക്കാരങ്ങൾ 23:1-24
യെഹൂദയിലെ ദുഷ്ടരാജാവ്: യെഹോവാഹാസ് 23:31-32
യെഹൂദയെ മിസ്രയീം കീഴടക്കുന്നു 23:33-35
യെഹൂദയിലെ ദുഷ്ടനായ രാജാവ് യെഹോയാക്കീം, ബാബിലോണിന്റെ ഒന്നാം ആക്രമണം 23:36—24:7
യെഹൂദയിലെ ദുഷ്ടനായ രാജാവ് യെഹോയാഖിൻ യെഹൂദന്മാര്‍ ബാബിലോണിലേക്ക്, ആദ്യത്തെ പ്രവാസകാലം 24:8-17
യെഹൂദയിലെ ദുഷ്ടനായ രാജാവ് സിദെക്കിയാവ്, യെരുശലേമിന്റെ നാശം, ജനം ബദ്ധന്മാരായി പിടിക്കപ്പെടുന്നു 24:18—25:21
ഗെദല്യാവ്, യെഹൂദയിൽ ബാബിലോണിന്റെ അധിപതിയായി നിയമിക്കപ്പെടുന്നു 25:22-26
യെഹോയാഖീൻ ബാബിലോണിൽ 25:27-30

1രാജാക്കന്മാർ

രാജാക്കന്മാരുടെ ഒന്നാം പുസ്തകം (Book of 1 Kings)

പഴയനിയമത്തിലെ പതിനൊന്നാമത്തെ പുസ്തകമാണ് 1രാജാക്കന്മാർ. എബ്രായ കാനോനിൽ മുൻപ്രവാചകന്മാരുടെ ഗണത്തിൽപ്പെട്ട പുസ്തകമാണ് രാജാക്കന്മാർ ഒന്നും രണ്ടും. രാജാക്കന്മാരുടെ രണ്ടു പുസ്തകങ്ങളും ചേർന്നു ഒറ്റപ്പുസ്തകമാണ് എബായയിൽ. എബായ പാഠത്തിലെ ആദ്യപദമായ വ്ഹമ്മെലക് (രാജാവും)-ൽ നിന്നുമാണ് പുസ്തകത്തിനു ഈ പേർ ലഭിച്ചത്. സെപ്റ്റ്വജിന്റാണ് രണ്ടു പുസ്തകങ്ങളായി ഇതിനെ തിരിച്ചത്. എബ്രായയിൽ ഒരു വലിയ ചുരുളിൽ പുസ്തകം മുഴുവൻ എഴുതാവുന്നതാണ്; എന്നാൽ ഗ്രീക്കിൽ രണ്ടു ചുരുളുകൾ വേണ്ടി വന്നു. അതിനാലാണ് സെപ്റ്റജിന്റ് രാജാക്കന്മാരുടെ പുസ്തകത്തെ രണ്ടായി തിരിച്ചത്. ശമുവേൽ ഒന്നും രണ്ടും, രാജാക്കന്മാർ ഒന്നും രണ്ടും എന്നീ നാലു പുസ്തകങ്ങളെയും ഒരു തുടർച്ചയായ ചരിത്രമായി പരിഗണിച്ചാണ് ഗ്രീക്ക്, ലത്തീൻ ബൈബിളുകൾ രാജാക്കന്മാർ ഒന്നും, രണ്ടും, മൂന്നും, നാലും എന്നിങ്ങനെ നാമകരണം ചെയ്തത്. രാജാക്കന്മാരുടെ പുസ്തകത്തിന്റെ വിഭജനം കൃത്രിമമായി തോന്നുന്നു. യിസ്രായേൽ രാജാവായ അഹസ്യാവിന്റെ വാഴ്ചയുടെ വർണ്ണനയുടെ തുടക്കത്തോടു കൂടിയാണ് ഒന്നു രാജാക്കന്മാർ അവസാനിക്കുന്നത്. ഈ വർണ്ണന അവസാനിക്കുന്നതു രണ്ടു രാജാക്കന്മാർ ഒന്നാം അദ്ധ്യായത്തിലും. ഏലീയാപ്രവാചകന്റെ ശുശ്രൂഷയുടെ സിംഹഭാഗവും, എലീശയുടെ അഭിഷേകവും 1രാജാക്കന്മാർ ഉൾക്കൊള്ളുന്നു. എന്നാൽ ഏലീയാ പ്രവാചകന്റെ ശുശ്രൂഷയുടെ ഉജ്ജ്വലമായ അന്ത്യവും എലീശയുടെ ശുശ്രൂഷയുടെ പൂർണ്ണമായ വിവരണവും II രാജാക്കന്മാരിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

ഗ്രന്ഥകർത്താവും കാലവും: രാജാക്കന്മാർ എഴുതിയത് യിരെമ്യാ പ്രവാചകനാണെന്നു ബാബാബത്രയിൽ (Baba Batra) പറഞ്ഞിട്ടുണ്ട്. ഇത് ശരിയായിരിക്കണമെന്ന് നിർബന്ധമില്ല. ഇതിന്റെ അജ്ഞാത കർത്താവ് യിരെമ്യാവിന്റെ സമകാലികനും, യിരെമ്യാവിനെപ്പോലെ ഒരു പ്രവാചകനും ആയിരുന്നു എന്നതിൽ സംശയമില്ല. എബായ കാനോനിൽ രണ്ടാം വിഭാഗമായ പ്രവാചകന്മാരിൽ (നെവീം) ആണ് രാജാക്കന്മാരുടെ പുസ്തകം ഉൾപ്പെടുത്തിയിട്ടുള്ളത്. യിസ്രായേല്യ ചരിത്രകാരന്മാരിലധികം പേരും പ്രവാചക പദവി ഉളളവരായിരുന്നു. രാജാക്കന്മാരുടെ പുസ്തകത്തിൽ ഒടുവിൽ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രസംഭവം ബാബിലോണിലെ കാരാഗൃഹത്തിൽ നിന്നുള്ള യെഹോയാഖീന്റെ വിടുതലാണ്. (2രാജാ, 25:27-30). അത് അദ്ദേഹത്തിന്റെ ബന്ധനത്തിന്റെ മുപ്പത്തേഴാം വർഷവും യെരുശലേം പിടിക്കപ്പെട്ടതിനു 25 വർഷ ശേഷവും – അതായതു ബി.സി. 562-ൽ ആണ്. യെഹോയാഖീന്റെ മരണം വരെയുള്ള കാര്യങ്ങൾ പറഞ്ഞിട്ടുള്ളതു കൊണ്ട്, അതിനു ശേഷമാകണം പുസ്തകം പൂർത്തിയായത്. ഈ വസ്തുതകൾ കണക്കിലെടുത്തുകൊണ്ട് ബി.സി. 550-നോടടുപ്പിച്ചു രാജാക്കന്മാർ ഇന്നത്തെ രൂപത്തിൽ എഴുതപ്പെട്ടു എന്നു പറയാം.

മൂലരേഖകൾ: തന്റെ കാലത്തുണ്ടായ സംഭവങ്ങൾ നേരിട്ടു മനസ്സിലാക്കിയും, പൂർവ്വചരിത്രം മറ്റു രേഖകളെ അധിഷ്ഠാനമാക്കിയും ആണ് അജ്ഞാത്ര ഗ്രന്ഥകാരൻ രാജാക്കന്മാർ രചിച്ചത്. മൂന്നു പൂർവ്വരേഖകളെക്കുറിച്ചു എഴുത്തുകാരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശലോമോൻ രാജാവിന്റെ ഭരണത്തിന്റെ വിശദമായ ആഖ്യാനത്തിനു സഹായകമായിരുന്നത് ‘ശലോമോന്റെ വൃത്താന്തപുസ്തകം’ ആണ്. (1രാജാ, 11:41). ഈ പുസ്തകത്തിന്റെ വ്യാപ്തിയും സ്വഭാവവും നിശ്ചയിക്കുവാൻ സാദ്ധ്യമല്ല. എന്നാൽ ശലോമോന്റെ ഭരണത്തിന്റെ വെറും അപഗ്രഥനാത്മക ഔദ്യോഗിക രേഖയല്ല, മറിച്ച് അവയിൽ അധിഷ്ഠിതമായ ഒരു ചരിത്രമാണ് രാജാക്കന്മാരുടെ പുസ്തകം. വിഭക്ത സാമാജ്യത്തിന്റെ അനന്തര ചരിത്രത്തിന് മറ്റു രണ്ടു രേഖകൾ ലഭ്യമാണ്. അവ ‘യിസായേൽ രാജാക്കന്മാരുടെ വൃത്താന്ത പുസ്തകവും’ (1രാജാ, 14:19), ‘യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകവും’ (1രാജാ, 14:29 ) ആണ്. ഇവയിൽ ആദ്യത്തേത് 17 പ്രാവശ്യവും രണ്ടാമത്തേത് 15 പ്രാവശ്യവും പരാമർശിക്കപ്പെടുന്നു. ഈ രണ്ടു പുസ്തകങ്ങളും വെറും ഔദ്യോഗിക വൃത്താന്തങ്ങളല്ല; മറിച്ച് അവയെ അധിഷ്ഠാനമാക്കി എഴുതിയ ജനകീയ ചരിത്രങ്ങൾ ആണ്. യേഹൂവിന്റെ കീഴിൽ നടന്ന വിപ്ലവം (2രാജാ, 9-10), യെഹൂദയിലെ അഥല്യാരാജ്ഞിയുടെ പതനം (2രാജാ, 11) എന്നിവപോലുള്ള അനേകം ആഖ്യാനങ്ങൾ അവയിലുണ്ട്. ഈ മൂന്നുരേഖകൾ കൂടാതെ മറ്റു രേഖകളും തീർച്ചയായും ഉണ്ടായിരുന്നിരിക്കണം. 

പ്രതിപാദനരീതി: ആധുനിക ചരിത്രകാരൻ ലഭ്യമായ ആധാരരേഖകളെ നല്ലവണ്ണം പരിശോധിച്ചശേഷം സ്വതന്ത്രമായും മൗലികമായും ചരിത്രം രചിക്കുന്നു. എന്നാൽ രാജാക്കന്മാരുടെ എഴുത്തുകാരനാകട്ടെ ലിഖിതരേഖകളിലെ ഭാഗങ്ങളെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്താണ് ചരിത്രത്തിനു രൂപം നല്കിയത്. എന്നിരിക്കിലും ഇത് വെറുമൊരു സമ്പാദനം മാതമല്ല. ആനുകാലിക ചരിത്രം അദ്ദേഹം തന്നെയാണു എഴുതിയത്. വിഭക്ത സാമ്രാജ്യത്തിന്റെ കാലഘട്ടം വിവരിക്കുന്നതിൽ എഴുത്തുകാരൻ പ്രത്യേക വൈദഗ്ദ്ധ്യം കാണിക്കുന്നുണ്ട്. രണ്ടു രാജ്യങ്ങളുടെയും സമാന്തരചരിത്രം വ്യക്തമാക്കുന്നു. യെഹൂദയിലെ സമകാലീന ചരിത്രത്തിലേക്കു തിരിയുന്നതിനു മുമ്പു യിസ്രായേലിലെ യൊരോബെയാമിന്റെ മരണം വരെയുള്ള സംഭവങ്ങൾ രേഖപ്പെടുത്തുന്നു. തുടർന്നു യെഹൂദയുടെ ചരിത്രം ആസയുടെ മരണംവരെ വിവരിക്കുന്നു. യൊരോബെയാമിന്റെ വാഴ്ച അവസാനിക്കുന്നതിനു മുമ്പാണ് ആസ രാജ്യഭാരം ഏറ്റത്. ഇതേ മാതൃകയിൽ തന്നെയാണ് യിസ്രായേലിന്റെയും യെഹൂദയുടെയും ചരിത്രവിവരണം പുരോഗമിക്കുന്നത്. എലീശാ പ്രവാചകനെക്കുറിച്ചുള്ള കഥകൾ, അസാധാരണമായ താൽപര്യത്തോടെയാണു വർണ്ണിക്കുന്നത്. (2രാജാ, 3:1-8-15) 

മതപരമായ വീക്ഷണം: രാജാക്കന്മാരുടെ വാഴ്ചയുടെ പ്രാധാന്യം കണക്കാക്കുന്നത് അവരുടെ രാഷ്ട്രീയ നേട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ചു അവരുടെ മതപരമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. നെബാത്തിന്റെ മകനായ യൊരോബെയാമിനെ പിന്തുടർന്നതിനാൽ വടക്കെ രാജ്യത്തിലെ രാജാക്കന്മാരെല്ലാം നിന്ദാപാത്രമായി. (1രാജാ, 12:25-33). യൊരോബെയാം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചു. വടക്കെ രാജ്യത്തിന്റെ ചരിത്രം ഉപസംഹരിക്കുമ്പോൾ അതിന്റെ പതനത്തിനുള്ള ധാർമ്മികമായ കാരണങ്ങളാണു് അവതരിപ്പിക്കുന്നത്. (2രാജാ, 17:7-23). മതപരമായ നിലപാടനുസരിച്ച് യെഹൂദാരാജാക്കന്മാരെ രണ്ടായി തിരിക്കുന്നു. യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടന്നതിനാലും യഹോവയുടെ മുമ്പിൽ ദുഷ്ടത പ്രവർത്തിച്ചതിനാലും പല രാജാക്കന്മാരും നിന്ദാപാത്രങ്ങളായി. (യെഹോരാമും, അഹസ്യാവും: 2രാജാ, 8:16-27; ആഹാസ്, രാജാ, 16:1-20; മനശ്ശെയും ആമോനും: 2രാജ, 21:1-26). മറ്റു രാജാക്കന്മാർ യഹോവയുടെ പ്രസാദം ലളിച്ചവരാണ്. നിരുപാധികമായ പുകഴ്ച അർഹിക്കുന്ന രണ്ടു രാജാക്കന്മാരാണ് ഹിസ്കീയാവും യോശീയാവും. ഇവർ പൂജാഗിരികളെ നീക്കി, ആരാധന യെരുശലേം ദൈവാലയത്തിൽ മാത്രമായി ഒതുക്കി. (2രാജാ, 18:3,4; 22:2; 23:5-8).

ഉദ്ദേശ്യം: സമഗ്രമായ ഒരു ചരിത്രം നൽകുക എന്നതല്ല തന്റെ ഉദ്ദേശ്യമെന്നു എഴുത്തുകാരൻ വ്യക്തമാക്കുന്നു. തന്റെ ജനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം എന്താണെന്നു വ്യക്തമാക്കുകയാണ് ഈ ഗ്രന്ഥത്തിൽ. യിസ്രായേൽ ഒരു ദൈവാധിപത്യ രാഷ്ട്രമാണ്. ഈ പരമമായ ലക്ഷ്യത്തിനു വിധേയമാണ് മറ്റുള്ളതെല്ലാം. ക്രമപ്രവൃദ്ധമായ ദൈവികനിർണ്ണയത്തിനു പ്രകാശനം നൽകാത്ത സംഭവങ്ങളുടെ നേർക്കു എഴുത്തുകാരൻ മൗനമവലംബിക്കുന്നു. ഒരു മതേതര ചരിത്രകാരന്റെ ദൃഷ്ടിയിൽ ഉത്തരരാജ്യത്തിലെ രാജാക്കന്മാരിൽ പ്രമുഖനാണ് ഒമ്രി. എന്നാൽ ഒമ്രിയുടെ ചരിത്രം ബൈബിളിൽ വെറും ആറുവാക്യങ്ങളിൽ ഒതുക്കിയിരിക്കുകയാണ്. (1രാജാ, 16:23-28). ശമര്യയിൽ തലസ്ഥാനം സ്ഥാപിക്കാതിരുന്നെങ്കിൽ ഒമ്രി അവഗണിക്കപ്പെട്ടു പോയേനേ. യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ ചരിത്രത്തിനു പൂർണ്ണമായ മൂന്നദ്ധ്യായങ്ങളാണ് വിനിയോഗിച്ചിട്ടുള്ളത്. (2രാജാ, 18-20). എന്നാൽ ഉത്തരരാജ്യമായ യിസ്രായേലിന്റെ സുവർണ്ണ കാലമായി കണക്കാക്കപ്പെടുന്ന യൊരോബെയാം രണ്ടോമന്റെ ചരിത്രം വെറും ഏഴു വാക്യങ്ങളിൽ സംഗ്രഹിച്ചു. (2രാജാ, 14:23-29). ഏലീയാവിന്റെയും എലീശയുടെയും ചുരുങ്ങിയ ശുശ്രൂഷാകാലം വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ ഏതാണ്ട് മൂന്നിലൊന്നു ഭാഗം അതു നിറഞ്ഞു നില്ക്കുന്നു.

പ്രധാന വാക്യങ്ങൾ: 1. “നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.” 1രാജാക്കന്മാർ 1:30.

2. “ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ടു ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെശേഷം ഉണ്ടാകയും ഇല്ല. ഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.” 1രാജാക്കന്മാർ 3:11-13.

3. “യഹോവ അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർത്ഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതിൽ എന്നേക്കും സ്ഥാപിപ്പാൻ തക്കവണ്ണം ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.” 1രാജാക്കന്മാർ 9:3.

4. “എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവു അഹാബിനോടു: ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.” 1രാജാക്കന്മാർ 17:1.

5. “എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.” 1രാജാക്കന്മാർ 19:18.

ഉള്ളടക്കം: A. ദാവീദിന്റെ അന്ത്യനാളുകൾ: 1:1-11.

I. സിംഹാസനം പിടിച്ചെടുക്കാനുള്ള അദോനിയാവിന്റെ ശ്രമം: 1:1-38.

II. ഗീഹോനിൽ വെച്ചുള്ള ശലോമോന്റെ അഭിഷേകം: 1:39-53. 

Ill. ശലോമോനോടുള്ള ദാവീദിന്റെ അന്ത്യനിർദ്ദേശം: 2:1-11.

B. ശലോമോൻ രാജാവിന്റെ സുവർണ്ണ ഭരണം:  2:12-11:43.

I. ശലോമോൻ വൈരികളെ നിർമ്മാർജ്ജനം ചെയ്യുന്നു: 2:12:46. 

II. ശലോമോന്റെ ജ്ഞാനം: അ.3.

III. ശലോമോന്റെ ഭരണാധികാരികൾ: 4:1-19.

IV. ശലോമോൻ തന്റെ സകലവിധ പ്രതാപത്തിലും: 4:20-34.

V. ശലോമോന്റെ ആലയം: അ.5-7. 

1. ഹീരാം രാജാവുമായുള്ള ശലോമോന്റെ കരാർ: അ.5.

2.  ആലയത്തെ സംബന്ധിച്ചുള്ള വിസ്തൃത വിവരണവും, അതിന്റെ നിർമ്മാണവും: അ.6.

3. മറ്റു സൗധങ്ങളുടെ നിർമ്മാണം: 7:1-12.

4. ആലയത്തിന്റെ സജ്ജീകരണങ്ങൾ: 7:13-51.

VI. ആലയത്തിലെ പ്രതിഷ്ഠ: അ.8.

VII. ശലോമോന്റെ പ്രശസ്തി: അ.9-10. 

1. ദൈവീക ഉടമ്പടി: 9:1-9. 

2. ഹീരാം രാജാവിനുള്ള സമ്മാനങ്ങൾ: 9:10-14.

3. ശലോമോന്റെ വിധേയത്വവും ത്യാഗങ്ങളും: 9:15-25.

4. ശലോമോന്റെ കപ്പൽപട: 9:26-28.

5. ശേബാരാജ്ഞിയുടെ സന്ദർശനം: 10:1-13.

6. അവന്റെ സമ്പത്ത്: 10:14-29.

VIII. ശലോമോന്റെ മതഭ്രംശവും മരണവും: അ.11.

C. രാജ്യ വിഭജനം: അ.12-22.

I. യഹൂദാരാജാവായ രെഹബെയാം 12:1-24.

II. യിസ്രായേൽ രാജാവായ യൊരൊബയാം: 12:25-14:20.

1. യൊരൊബെയാമിന്റെ തെറ്റായ ഭക്തികേന്ദ്രങ്ങൾ: 12:25-33.

2. യൊരൊബെയാമും ദൈവപുരുഷനും: 13:1-32.

3.  യൊരൊബെയാമിന്റെ കപട പൗരോഹിത്യം: 13:33,34.

4. യൊരൊബയാമിന്റെ മകന്റെ മരണം: 14:1-20.

III. യഹൂദാരാജാവായ രെഹബെയാം: തുടർച്ച; 14:21-31.

IV. യഹൂദാരാജാവായ അബീയാം: 15:1-8.

V. യഹൂദാരാജാവായ ആസാ: 15:9-24.

VI. യിസ്രായേൽ രാജാവായ നാദാബ്: 15:25-27.

VII. യിസ്രായേൽ രാജാവായ ബെയെശാ: 15:28-16:7.

VIII. യിസ്രായേൽ രാജാവായ ഏലാ: 16:8-10.

IX. യിസ്രായേൽ രാജാവായ സിമ്രി: 16:11-20.

X. യിസ്രായേൽ രാജാവായ തിബ്നി:16:21,22.

XI. യിസ്രായേൽ രാജാവായ ഒമ്രി: 16:23-28.

XII. യിസ്രായേൽ രാജാവായ ആഹാബും പ്രവാചകനായ ഏലിയാവും: 16:29-22:40.

1.  ആഹാബിന്റെ പാപങ്ങൾ: 16:29-34.

2. ഏലിയാവും വരൾച്ചയും: 17:1-7.

3. ഏലിയാവും സാരെഫാത്തിലെ വിധവയും: 17:8-24.

4. ബാലിന്റെ പുരോഹിതന്മാരെ ഏലിയാവു വെല്ലുവിളിക്കുന്നു: 18:1-19.

5. ബാൽ പുരോഹിതന്മാരുടെ മേലുള്ള ഏലിയാവിന്റെ വിജയം: 18:20-40.

6. മഴയ്ക്കുവേണ്ടിയുള്ള ഏലിയാവിന്റെ പ്രാർത്ഥന: 18:41-46.

7. ഏലിയാവിന്റെ ഹോരേബിലേക്കുള്ള ഓടിപ്പോക്ക്: 19:1-18.

8. ഏലിയാവ് എലിശയെ നിയമിക്കുന്നു: 19:19-21.

9. ആരാമ്യരുടെ മേലുള്ള ആഹാബിന്റെ ആദ്യത്ത ജയം:  20:1-22.

10. ആരാമ്യരുടെ മേലുള്ള ആഹാബിന്റെ രണ്ടാമത്തെ ജയം: 20:22-34.

11. ആഹാബിന്റെ അനുസരണക്കേട്: 20:35-43.

12. നാബോത്തിന് വിരോധമായുള്ള ആഹാബിന്റെ കുറ്റ കൃത്യങ്ങൾ: അ.21.

13. ആഹാബിന്റെ അവസാന യുദ്ധം: 22:1-40.

XIII. യഹൂദാരാജാവായ യഹോശാഫാത്ത്: 22:41-50.

XIV. യിസ്രായേൽ രാജാവായ അഹസ്യാവ്: 22:51-53.

പൂർണ്ണവിഷയം

ശലോമോൻ രാജാവ് 1:1—11:43
ദാവീദിന്റെ അന്ത്യദിനങ്ങൾ, അദോനിയാവ് രാജാവാകാൻ ശ്രമിക്കുന്നത് 1:1-10
ദൈവവും, ദാവീദും ശലോമോനെ രാജാവായി തിരഞ്ഞെടുക്കുന്നു 1:11-40
ശലോമോന് ദാവീദ് നൽകുന്ന അവസാന ഉപദേശം 2:1-9
ദാവീദിന്റെ മരണം 2:10-11
ശലോമോന്റെ ഭരണം, ദുഷ്ടന്മാരായ ശത്രുക്കളെ പുറത്താക്കുന്നത്, സംഹരിക്കുന്നത് 2:12-46
ശലോമോൻ, ഫറവോന്റെ പുത്രിയെ വിവാഹം കഴിക്കുന്നു 3:1
ശലോമോന്റെ ദൈവത്തോടുളള സ്നേഹം 3:2
ജ്ഞാനത്തിനായുളള ശലോമോന്റെ പ്രാര്‍ത്ഥന 3:3-9
ദൈവം ശലോമോന് ജ്ഞാനം നല്കുന്നു 3:10-15
ഒരു കുട്ടി, രണ്ട് അമ്മമാര്‍, ശലോമോന്റെ ജ്ഞാനത്തോടുകൂടിയ തീരുമാനം 3:16-28
ശലോമോൻ രാജ്യം ക്രമീകരിക്കുന്നു 4:1-28
ശലോമോന്റെ ജ്ഞാനം 4:29-34
ശലോമോൻ ദേവാലയ നിര്‍മ്മാണത്തിന് തയ്യാറെടുക്കുന്നു 5:1-18
ശലോമോൻ ദേവാലയവും കൊട്ടാരവും നിര്‍മ്മിക്കുന്നു 6:1—7:51
ദേവാലയത്തിന്റെ പ്രതിഷ്ഠ 8:1-66
നിയമപ്പെട്ടകവും മേഘവും 8:1-11
ജനത്തോടുളള ശലോമോന്റെ പ്രസംഗം 8:12-21
ശലോമോന്റെ പ്രാര്‍ത്ഥന 8:22-53
ശലോമോന് ദൈവത്തിന്റെ വാഗ്ദാനം 9:1-9
ശലോമോന്റെ ഇതര പ്രവര്‍ത്തനങ്ങൾ 9:10-28
ശേബാ രാജ്ഞിയുടെ സന്ദര്‍ശനം 10:1-13
ശലോമോന്റെ സമ്പത്ത് 10:14-29
ശലോമോന്റെ പതനം, ശലോമോനോടുള്ള ദൈവത്തിന്റെ സന്ദേശം 11:1-13
ശലോമോന്റെ ശത്രുക്കൾ 11:14-40
ശലോമോന്റെ മരണം 11:41-43
രാജ്യം വിഭജിക്കപ്പെടുന്നു 12:1-24
യൊരോബെയാം വിഗ്രഹാരാധന ആരംഭിക്കുന്നു 12:25-33
യൊരോബെയാമിനെതിരായ പ്രവചനങ്ങൾ 13:1—14:20
യെഹൂദയിൽ നിന്നുളള ദൈവമനുഷ്യൻ 13:1-34
അഹീയാവ് യൊരേബെയാമിന്റെ നാശം പ്രവചിക്കുന്നു 14:1-20
യെഹൂദയിലെ ദുഷ്ടരാജാവ് രെഹബെയാം 14:21-31
യെഹൂദയിലെ രാജാവ്: അബീയാം 15:1-8
ആസാ: യെഹൂദയിലെ നല്ല രാജാവ് 15:9-24
യിസ്രായേലിലെ ദുഷ്ടനായ രാജാവ് – നാദാബ് 15:25-32
യിസ്രായേൽ രാജാവ് : ബെയെശ 15:33—16:7
യിസ്രായേലിലെ ദുഷ്ടനായ രാജാവ് : ഏലാ 16:8-14
യിസ്രായേലിലെ ദുഷ്ടനായ രാജാവ് : സിമ്രി 16:15-20
യിസ്രായേലിലെ ദുഷ്ടനായ രാജാവ് : ഒമ്രി 16:21-28
യിസ്രായേലിലെ ദുഷ്ടനായ രാജാവ് ആഹാബ്, ഈസേബെൽ, ഏലിയാവ് 16:29—22:40
ഏലിയാവിന്റെ പെട്ടെന്നുള്ള വരവ് 17:1
കാക്കകൾ ഏലിയാവിന് ഭക്ഷണം നല്കുന്നു 17:2-6
ഏലിയാവും സാരെഫാത്തിലെ വിധവയും 17:7-24
ഓബദ്യാവ് ഏലിയാവിനെ ആഹാബിന്റെ സന്നിധിയിൽ എത്തിക്കുന്നു 18:1-15
ഏലിയാവും ബാലിന്റെ പ്രവാചകന്മാരും കര്‍മ്മേലിൽ 18:16-41
ഏലിയാവിന്റെ പ്രാര്‍ത്ഥന : മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു 18:42-46
ഏലിയാവിന്റെ നിരാശയും, സീനായിലേക്കുള്ള പലായനവും 19:1-9
ഏലിയാവിന് ദൈവം നല്കുന്ന പ്രോത്സാഹനവും നിര്‍ദ്ദേശവും 19:10-18
ഏലിയാവ് ഏലീശായുടെ അടുക്കൽ 19:19-21
ബെൻ-ഹദദ് ശമര്യയിൽ പരാജയപ്പെടുന്നു 20:1-34
ആഹാബിന് ദൈവത്തിന്റെ സന്ദേശം 20:35-43
ആഹാബ് നാബോത്തിന്റെ മുന്തിരിത്തോട്ടം മോഹിക്കുന്നു 21:1-4
ഈസേബെൽ നാബോത്തിന്റെ മുന്തിരിത്തോട്ടം തട്ടിയെടുക്കുന്നു 21:5-16
ഏലിയാവ് ആഹാബിന് ദൈവത്തിന്റെ അരുളപ്പാട് നൽകുന്നു 21:7-29
നല്ലവനായ രാജാവായ യെഹോശാഫാത്തും ദുഷ്ടനായ രാജാവായ ആഹാബും 22:1-28
കളളപ്രവാചകന്മാർ ഒത്തുചേരുന്നു 22:6,10-12
മീഖായാവ്പ്രവാചകൻ സത്യം പറയുന്നു 22:13-28
ആഹാബിന്റെ മരണം: മീഖായാവിന്റെ നിവൃത്തിയായ പ്രവചനം 22:29-40
യെഹൂദയിലെ നല്ലവനായ രാജാവായ യഹോശാഫാത്ത് 22:41-50
യിസ്രായേലിലെ ദുഷ്ടനായ രാജാവായ അഹസ്യാവ് 22:51-53

2ശമൂവേൽ

ശമൂവേലിൻ്റെ രണ്ടാം പുസ്തകം (Book of 2 Samuel)

പഴയനിയമത്തിലെ പത്താമത്തെ പുസ്തകം. ഈ പുസ്തകത്തിലെ ശ്രദ്ധേയനായ വ്യക്തി ദാവീദ് രാജാവാണ്. വെളിച്ചത്തിൽ നടക്കുമ്പോൾ, രാജാവായ മശീഹായുടെ ഉജ്ജ്വലമായ ഒരു പ്രതിരൂപമാണ് താൻ. വിശ്വാസജീവിതത്തിൽ അനുയാത്ര ചെയ്ത വിജയങ്ങളും സംഘട്ടനങ്ങളുമാണ് ഈ പുസ്തകത്തിന്റെ ആദ്യഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. വിശ്വാസ മാർഗ്ഗത്തിൽ നിന്നും സമൃദ്ധി തന്നെ പാപത്തിലേക്കു നയിക്കുകയും അങ്ങനെ സ്വന്ത മോഹങ്ങൾക്കായി വാതിൽ തുറന്നുകൊടുക്കുകയും ചെയ്തപ്പോൾ താൻ അനുഭവിച്ച പരാജയങ്ങൾ രണ്ടാം ഭാഗത്ത് വിവരിച്ചിരിക്കുന്നു.

പ്രധാന വാക്യങ്ങൾ: 1. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” 2ശമൂവേൽ 7:14.

2. “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.” 2ശമൂവേൽ 7:16.

3. “ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.” 2ശമൂവേൽ 12:13.

4. “യഹോവ എന്റെ ശൈലവും എൻ കോട്ടയും എന്റെ രക്ഷകനും ആകുന്നു. എന്റെ പാറയായ ദൈവം; അവനിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നേ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു. സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും.” 2ശമൂവേൽ 22:2-4.

ഉള്ളടക്കം: I. ദാവീദിന്റെ വിലാപം: 1:1-27.

II. ദാവീദിന്റെ ഭരണകാലം: അ.2-24. 

1. ദാവീദ് യെഹൂദയുടെ രാജാവാകുന്നു: 2:1-7.

2. ശൗലിൻ്റെ ഗൃഹവുമായുള്ള യുദ്ധം: 2:8-4:12.

3. യിസ്രായേൽ മുഴുവൻ രാജാവാകുന്നു: അ.5.

4. ദേശീയവും മതപരവുമായ ഐക്യം ഉറപ്പാക്കുന്നു: അ.6. 

5. ദാവീദിനോടുള്ള ഉടമ്പടി: 7:1-29.

6. ദാവീദിന്റെ യുദ്ധങ്ങൾ: അ.8.

7. മെഹീബോശേത്തിനോട് കാണിച്ച അനുകമ്പ: അ.9.

8. കുടുതൽ വിജയങ്ങൾ: അ.10

III. ദാവീദിൻ്റെ വീഴ്ച: 11:1-12-31.

1. ഊരീയാവിനോട് ചെയ്ത അതിക്രമം: അ.11.

2. യഹോവയോടുള്ള ഏറ്റുപറച്ചിൽ: അ.12.

IV. ദാവീദിൻ്റെ ക്ലേശങ്ങൾ: അ.13-20.

1. അമ്നോനും താമാറും: 13:1-19.

2. അബ്ശാലോമിൻ്റെ പ്രതികാരവും പാലായനവും: 13:20-39.

3. അബ്ശാലോമിൻ്റെ മടങ്ങിവരവ്: അ.14.

4. ദാവീദിൻ്റെ പാലായനം: 15:1-18.

5. ദാവീദിൻ്റെ സ്നേഹിതന്മാരും ശത്രുക്കളും: 15:19-16:14.

6. അബ്ശാലോമിൻ്റെ ഉപദേഷ്ടാക്കന്മാർ: 16:15-17:23.

7. അബ്ശാലോമിൻ്റെ മരണം, ദാവീദിൻ്റെ വിലാപം: 17:24-19:8.

8. ദാവീദിന്റെ യഥാസ്ഥാപനം: 19:9-43.

9. ശേബയുടെ എതിർപ്പും, മരണവും: അ.20.

V. അനുബന്ധം: അ.20-24.

1. ക്ഷാമം: 21:1-14.

2. ദാവീദിന്റെ വീരന്മാർ: 21:15-22.

3. ദാവീദിന്റെ അന്ത്യവാക്കുകൾ: 22:1-237.

4. ദാവീദിന്റെ വീരന്മാർ: 23:8-39.

5. ദാവീദിന്റെ ജനസംഖ്യയെടുപ്പും ശിക്ഷയും: 24:1-25. 

പൂർണ്ണവിഷയം

ശൗലിന്റെയും യോനാഥാന്റെയും മരണത്തെക്കുറിച്ച് ദാവീദ് അറിയുന്നു
ദാവീദിന്റെ വിലാപം – 1:1-16
ദാവീദ് യെഹൂദയുടെ മേൽ വാഴ്ച തുടങ്ങുന്നു – 1:17-27
അബ്നേരുമായുള്ള യുദ്ധം – 2:8-32
ദാവീദിന് ഹെബ്രോനിൽ വച്ചു ജനിച്ച പുത്രന്മാര്‍ – 3:2-5
അബ്നേർ ദാവീദിന്റെ പക്ഷം ചേരുന്നു – 3:6-21
യോവാബ് അബ്നേരിനെ കൊല്ലുന്നു – 3:22-29
ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ കൊലപാതകം- 4:1-12
ദാവീദ് യിസ്രായേലിന് മുഴുവൻ രാജാവാകുന്നു 5:1-5
ദാവീദ് യെരുശലേം പിടിച്ചടക്കി തന്റെ ആസ്ഥാനമാക്കുന്നു – 5:6-16
ദാവീദ് ഫെലിസ്ത്യരെ തോൽപ്പിക്കുന്നു – 5:17-25
ദാവീദ് പെട്ടകം യെരുശലേമിലേക്കു കൊണ്ടുവരുന്നു – 6:1-23
ആലയം പണിയുവാനുള്ള ദാവീദിന്റെ ആഗ്രഹം – 7:1-7
ദാവീദിനോടുള്ള ദൈവിക ഉടമ്പടി – 7:8-16
ദാവീദിന്റെ പ്രാര്‍ത്ഥന – 7:17-29
ദാവീദിന്റെ യുദ്ധങ്ങൾ, ഉദ്യോഗസ്ഥര്‍ – 8:1-18
ദാവീദും യോനാഥാന്റെ മകനായ മെഫീബോശെത്തും – 9:1-13
ദാവീദ് അരാമ്യരെയും, അമോന്യരെയും തോൽപ്പിക്കുന്നു 10:1-19
ബേത്ത്-ശേബയുമായുള്ള ദാവീദിന്റെ പാപം – 11:1—12:23
പാപം – 11:2-5
നാഥാൻ ദാവീദിനെ ശാസിക്കുന്നു; ദാവീദിന്റെ ശിക്ഷ – 12:1-14
ശിക്ഷ ആരംഭിക്കുന്നു – 12:15-23
ശലോമോന്റെ ജനനം – 12:24-25
ദാവീദിന്റെ കുടുംബ പ്രശ്നങ്ങൾ – 13:1—18:33
ശിക്ഷ തുടരുന്നു, അമ്നോൻ താമാരിനോട് വഷളത്വം പ്രവര്‍ത്തിക്കുന്നു – 13:1-22
അബ്ശാലോം അമ്നോനെ കൊന്നിട്ട് ഓടിപ്പോകുന്നു – 13:23-39
അബ്ശാലോം തിരിച്ച് വരുന്നു – 14:1-33
അബ്ശാലോം ദാവീദിനെതിരെ ഉപായം നിരൂപിക്കുന്നു – 15:1-37
സീബായുടെ ചരിത്രം – 16:1-4
ശിമെയി ദാവീദിനെ ശപിക്കുന്നു – 16:5-13
രണ്ടു ആലോചനക്കാര്‍ ഹൂശായി, അഹീഥോഫെൽ – 16:15—17:14
അബ്ശലോമിന്റെ പദ്ധതികളെക്കുറിച്ചു ദാവീദിന്റെ പുരോഹിതൻ അറിവു കൊടുക്കുന്നു – 17:15-22
അഹീഥോഫെലിന്റെ ആത്മഹത്യ – 17:23
അബ്ശാലോമിന്റെ മരണം, ദാവീദിന്റെ ദുഃഖം – 18:1-33
യോവാബിന്റെ ഉപദേശം – 19:1-8
ദാവീദ് യെരുശലേമിലേക്ക് മടങ്ങിവരുന്നു – 19:9-43
ശേബയുടെ കലാപം തകർക്കപ്പെട്ടു- 20:1-26
ഒരു ക്ഷാമവും, ശൗലിന്റെ സന്തതികളുടെ മേലുള്ള ഗിബയോന്യരുടെ പ്രതികാരവും – 21:1-14
ഫെലിസ്ത്യരുമായുള്ള യുദ്ധം – 21:15-22
ദാവീദിന്റെ സ്തുതിഗീതം – 22:1-51
ദാവീദിന്റെ അവസാന മൊഴികൾ – 23:3-39
ജനത്തെ എണ്ണന്നതു മൂലം ദാവീദിന്റെ പാപം – 24:1-10
ദാവീദിന്റെ പാപത്തിന്റെ ഫലം – ബാധ – 24:11-17
ദാവീദ് ഒരു യാഗപീഠം പണിത് ദൈവത്തിന് യാഗമര്‍പ്പിക്കുന്നു – 24:18-25