Category Archives: Uncategorized

ആത്മാവിൽ ദരിദ്രർ

ആത്മാവിൽ ദരിദ്രർ (poor in spirit)

ആത്മികമായി തികഞ്ഞ പാപ്പരത്വം അനുഭവിക്കുന്നവർ. ശിഷ്യന്മാരെ അഭിസംബോധന ചെയ്ത ക്രിസ്തു പ്രസ്താവിച്ചതാണ്; “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.” (മത്താ, 5:3). ലൂക്കൊസിൽ ഇതേസ്ഥാനത്ത്; “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം നിങ്ങൾക്കുള്ളതു” (6:20) എന്നാണ്. ശിഷ്യന്മാർ ഭൗതികമായും ആദ്ധ്യാത്മികമായും ഒന്നുമില്ലാത്തവരാണ്. ആത്മീയമായി സമ്പന്നത അഭിമാനിക്കുന്നവരാണ് യെഹൂദന്മാരും അവരുടെ പുരോഹിതന്മാരും പ്രമാണിമാരും. എന്നാൽ ക്രിസ്തുവിനെ പിൻപറ്റിയതോടുകൂടി ശിഷ്യന്മാർക്ക് യെഹൂദ മതത്തിലുണ്ടായിരുന്ന നില നഷ്ടപ്പെട്ടു; അവർ ആത്മാവിൽ ദരിദ്രരായിത്തീർന്നു. തങ്ങളുടെ ദാരിദ്ര്യത്തിലൂടെ അവർ സ്വർഗ്ഗരാജ്യത്തിന് അവകാശികളായിത്തീർന്നു. തന്മൂലം, ദൈവരാജ്യം അതിന്റെ സർവ്വമഹത്വത്തിലും ദർശിക്കുവാനും അതിലെ ഭരണാധിപന്മാരായി തീരുവാനും പോകയാണ് ക്രിസ്തു ശിഷ്യന്മാർ.

അസാധാരണ സംഭവങ്ങൾ

141. എഴുപത് ആഴ്ചവട്ടത്തെ കുറിച്ചുള്ള ദർശനം (ദാനീ, 9:20-27).

142. യോനാ കയറിയ കപ്പലിൽ പെരുങ്കാറ്റടിച്ചു (യോനാ, 1:4).

143. യോനാ മഹാമത്സ്യത്തിൻ്റെ വയറ്റിൽ മൂന്നു രാവും പകലും കഴിഞ്ഞു (യോനാ, 1:17).

144. ദൈവം കല്പിച്ചിട്ട് ഒരു ആവണക്ക് മുളെച്ചുവന്നു (യോനാ, 4:6).

145. പിറ്റേന്നാൾ ആവണക്കു പുഴു കുത്തിക്കളഞ്ഞു (യോനാ, 4:7).

146. അത്യുഷ്ണമുള്ള കിഴക്കൻ കാറ്റടിച്ചു (4:8).

147. ദൈവദൂതൻ സെഖര്യാവിനു പ്രത്യക്ഷനായി (ലൂക്കൊ, 1:11-19).

148. സെഖര്യാവു ഊമനായി (ലൂക്കൊ, 1:20-22).

149. ദൈവദൂതൻ മറിയയ്ക്കു പ്രത്യക്ഷനായി (ലൂക്കൊ, 1:26-38).

150. കന്യക ഗർഭിണിയായി (ലൂക്കൊ, 1:34,35).

151. സെഖര്യാവിൻ്റെ വായും നാവും തുറന്നു (ലൂക്കൊ, 1:64).

152. ദൈവപുത്രൻ്റെ ജനനം (ലൂക്കൊ, 2:7).

153. ആട്ടിടയന്മാർക്കു ദൂതൻ്റെ പ്രത്യക്ഷത (ലൂക്കൊ, 2:9-15).

154. ദൈവപുത്രൻ്റെ സ്നാനം (മത്താ, 3:16; മർക്കൊ, 1:9; ലൂക്കൊ, 3:21).

155. പരിശുദ്ധാത്മാവ് പ്രാവിൻ്റെ രൂപത്തിൽ (മത്താ, 3:16; മർക്കൊ, 1:10; ലൂക്കൊ, 3:22).

156. സ്വർഗ്ഗത്തിൽനിന്നു പിതാവിൻ്റെ ശബ്ദം (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22).

157. യേശുവിൻ്റെ പരീക്ഷ (മത്താ, 4:1-10; മർക്കൊ, 1:12,13; ലൂക്കൊ, 4:1-13).

158. ദൂതന്മാർ യേശുവിനെ ശുശ്രൂഷിച്ചു (മത്താ, 4:11; മർക്കൊ, 1:13).

159. യേശു അത്തിയുടെ കീഴിൽ ഇരിക്കുന്ന നഥനയേലിനെ കണ്ടു (യോഹ, 1:45-48).

160. യേശു തന്നെ കൊല്ലുവാൻ ശ്രമിച്ചവരിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു (ലൂക്കൊ, 4:30).

161. വെള്ളം വീഞ്ഞാക്കുന്നു (യോഹ, 2:1-11).

162. യേശുവിൻ്റെ പെസഹപെരുന്നാളിലെ അത്ഭുതങ്ങൾ (യോഹ, 2:23).

163. രാജഭൃത്യൻ്റെ മകനു സൗഖ്യം (യോഹ, 4:46-53).

164. അത്ഭുതകരമായ മീൻപിടുത്തം (ലൂക്കൊ, 5:6).

165. അശുദ്ധാത്മാവുള്ള മനുഷ്യൻ്റെ സൗഖ്യം (മർക്കൊ, 1:23-25; ലൂക്കൊ, 4:33-35).

166. പത്രൊസിൻ്റെ അമ്മായിമ്മയുടെ സൗഖ്യം (മത്താ, 8:14,15; മർക്കൊ, 1:30,31; ലൂക്കൊ, 4:38,39).

167. സകലവിധ രോഗികൾക്കും സൗഖ്യം (മത്താ, 8:16; മർക്കൊ, 1:32-34; ലൂക്കൊ, 4:40).

168. ഗലീലയിൽ മുഴുവനും സൗഖ്യം (മത്താ, 4:23,24; മർക്കൊ, 1:39).

169. കുഷ്ഠരോഗിയുടെ സൗഖ്യം (മത്താ, 8:2,3; മർക്കൊ, 1:40-42; ലൂക്കൊ, 5:12,13).

170. പക്ഷവാദരോഗിയുടെ സൗഖ്യം (മത്താ, 9:2; മർക്കൊ, 2:3-5; ലൂക്കൊ, 5:18-20).

171. ബേഥെസ്ദാ കുളക്കരയിലെ സൗഖ്യം (യോഹ, 5:5-9).

173. കൈ വരണ്ട മനുഷ്യനു സൗഖ്യം (മത്താ, 12:9-13; മർക്കൊ, 3:1-5; ലൂക്കൊ, 6:6-10).

173. കടൽക്കരയിൽ ആനേകർക്കു സൗഖ്യം (മത്താ, 12:15; മർക്കൊ, 3:10).

174. ശതാധിപൻ്റെ ദാസനു സൗഖ്യം (മത്താ, 5:8-13; ലൂക്കൊ, 7:1-10).

175. നയീനിലെ വിധവയുടെ മകനു സൗഖ്യം (ലൂക്കൊ, 7:11-15).

176. കുരുടനും ഊമനുമായ ഭൂതഗ്രസ്തൻ്റെ സൗഖ്യം (മത്താ, 12:22).

177. കാറ്റിനെയും കടലിനെയും ശാന്തമാക്കി (മത്താ, 8:23-26; മർക്കൊ, 4:35-39; ലൂക്കൊ, 8:22-24).

178. ഗദരദേശത്തെ ഭൂതഗ്രസ്തനു സൗഖ്യം (മത്താ, 8:28-32; മർക്കൊ, 5:6-13; ലൂക്കൊ, 8:28-33).

179. പതിനെട്ടു വർഷമായ രക്തസ്രവക്കാരിയുടെ സൗഖ്യം (മത്താ, 9:20-22; മർക്കൊ, 5:25-34; ലൂക്കൊ, 8:43:48).

180. യായീറൊസിൻ്റെ മകളുടെ സൗഖ്യം (മത്താ, 9:23-25; മർക്കൊ, 5:35-42; ലൂക്കൊ, 8:49-55).

181. രണ്ടു കുരുടന്മാരുടെ സൗഖ്യം (മത്താ, 9:27-30).

182. നസറെത്തിൽ ഏതാനും ചില രോഗികളുടെ സൗഖ്യം (മർക്കൊ, 6:5).

183. ഭൂതഗ്രസ്തനായ ഊമൻ്റെ സൗഖ്യം (മത്താ, 9:32,33).

184. സകലവിധ ദീനവും സൗഖ്യമാക്കുന്നു (മത്താ, 9:35).

185. പുരുഷാരത്തിലുള്ള രോഗികൾക്കു സൗഖ്യം (മത്താ, 14:14).

186. അയ്യായിരത്തെ പോഷിപ്പിച്ചു (മത്താ, 14:15-21; മർക്കൊ, 6:35-44; ലൂക്കൊ, 9:10-17; യോഹ, 6:5-13).

187. കടലിനു മീതെ നടന്നു (മത്താ, 14:25-27; മർക്കൊ, 6:48-50; യോഹ, 6:19,20).

188. പത്രൊസ് കടലിനുമീതെ നടക്കുന്നു (മത്താ, 14:28-31).

189. ഗെന്നേസരത്തിൽ അനേകരുടെ സൗഖ്യം (മത്താ, 14:35,36; മർക്കൊ, 6:55,56).

190. കനാന്യസ്ത്രീയുടെ മകൾക്കു സൗഖ്യം (മത്താ, 15:21-28; മർക്കൊ, 7:24-30).

191. വിക്കനായ ചെകിടനു സൗഖ്യം (മർക്കൊ, 7:31-35).

192. കടൽക്കരെ വളരെ പുരുഷാരത്തിനു സൗഖ്യം (മത്താ, 15:29-31).

193. നാലായിരം പേരെ പോഷിപ്പിച്ചു (മത്താ, 15:35-38; മർക്കൊ, 8:1-8).

194. ബേത്ത്സയിദയിലെ കുരുടനു സൗഖ്യം (മർക്കൊ, 8:22-25).

195. യേശുവിൻ്റെ രൂപാന്തരം (മത്താ, 17:1-8; മർക്കൊ, 9:2-8; ലൂക്കൊ, 9:28-36).

196. ചന്ദ്രരോഗിയായ ബാലനു സൗഖ്യം (മത്താ, 17:14-18; മർക്കൊ, 9:17-27; ലൂക്കൊ, 9:38-42).

197. മീനിൻ്റെ വായിൽനിന്നു ചതുർദ്രഹ്മപ്പണം (മത്താ,17:24-27).

198. പിറവിക്കുരുടൻ്റെ സൗഖ്യം (യോഹ, 9:1-7).

199. ഊമനായ ഭൂതഗ്രസ്തനു സൗഖ്യം (ലൂക്കൊ, 11:14).

200. പതിനെട്ടുവർഷം കൂനിയായിരുന്ന സ്ത്രീക്കു സൗഖ്യം (ലൂക്കൊ, 13:11-13).

201. മഹോദര രോഗിക്കു സൗഖ്യം (ലൂക്കൊ, 14:2-4).

202. ലാസറിനെ ഉയിർപ്പിക്കുന്നു (യോഹ, 11:43,44).

203. പത്തു കുഷ്ഠരോഗികൾക്കു സൗഖ്യം (ലൂക്കൊ, 17:12-14).

204. യെഹൂദ്യയുടെ അതിരിൽ അനേകർക്കു സൗഖ്യം (മത്താ, 19:1,2).

205. രണ്ടു കുരുടന്മാർക്കു സൗഖ്യം (മത്താ, 20:30-34).

206. ബർത്തിമായി എന്ന കുരുടനു സൗഖ്യം (മർക്കൊ, 10:46-52; ലൂക്കൊ, 18:35-43).

207. ദൈവാലയത്തിൽ കുരുടന്മാർക്കും മുടന്തന്മാർക്കും സൗഖ്യം (മത്താ, 21:14).

208. അത്തിവൃക്ഷം ഉണങ്ങിപ്പോയി (മത്താ, 21:18,19; മർക്കൊ, 11:12-14, 20).

209. സ്വർഗ്ഗത്തിൽനിന്നു പിതാവിൻ്റെ ശബ്ദം (യോഹ, 12:28,29).

210. മഹാപുരോഹിതൻ്റെ ദാസനു സൗഖ്യം (ലൂക്കൊ, 22:50,51).

211. ദൈവാലയത്തിൻ്റെ തിരശ്ശീല മേൽതൊട്ടു അടിയോളം കീറി (മത്താ, 27:51; മർക്കൊ, 15:38; ലൂക്കൊ, 23:45).

212. യേശുവിൻ്റെ മരണം (മത്താ, 27:50; മർക്കൊ, 15:37; ലൂക്കൊ, 23:46; യോഹ, 19:30).

213. ഭൂമി കുലുക്കം; പാറകൾ പിളർന്നു; കല്ലറകൾ തുറന്നു (മത്താ, 27:52).

214. വിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു; യേശുവിൻ്റെ പുനരുത്ഥാനശേഷം കല്ലറകളെ വിട്ടു (മത്താ, 27:52,53).

215. യേശുവിൻ്റെ പുനരുത്ഥാനം (മത്താ, 28:1-10; മർക്കൊ, 16:1-8; ലൂക്കൊ, 24:1-12; യോഹ, 20:1-9).

216. കർത്താവിൻ്റെ ദൂതൻ കല്ലുരുട്ടിമാറ്റി കല്ലറ തുറന്നുവെച്ചു (മത്താ, 28:1-3).

217. ദൂതൻ കല്ലറ കാണാൻ വന്ന സ്ത്രീകളോടു സംസാരിച്ചു (മത്താ, 28:5-8; മർക്കൊ, 16:5-7; ലൂക്കൊ, 24:4-8).

218. ണ്ടു ദൂതന്മാർ മറിയയ്ക്കു പ്രത്യക്ഷരായി (യോഹ, 20:11-13).

219. യേശു മറിയയ്ക്കു പ്രത്യക്ഷനായി (മർക്കൊ, 16:9; യോഹ, 20:14-17).

220. കല്ലറകണ്ടു മടങ്ങിയ സ്ത്രീകൾക്കു യേശു പ്രത്യക്ഷനയി (മത്താ, 28:8-10).

221. പത്രൊസിനു യേശു പ്രത്യക്ഷനായി (ലൂക്കൊ, 24:34).

222. എമ്മവുസ്സിലേക്കു പോകുന്ന രണ്ടു ശിഷ്യന്മാർക്കു പ്രത്യക്ഷരായി (മർക്കൊ,16:12,13; ലൂക്കൊ, 24:13-35).

223. തോമാസ് ഒഴികെയുള്ള ശിഷ്യന്മാർക്കു പ്രത്യക്ഷനായി (യോഹ, 20:19-23).

224. പതിനൊന്നു ശിഷ്യന്മാർക്കു പ്രത്യക്ഷനായി (മത്താ, 28:16-20; മർക്കൊ, 16:14-18; ലൂക്കൊ, 24:36-40; യോഹ, 20:26-30).

225. മീൻപിടിച്ചുകൊണ്ടിരുന്ന ഏഴു ശിഷ്യന്മാർക്കു പ്രത്യക്ഷനായി (യോഹ, 21:1-25).

226. അത്ഭുതകരമായ മീൻപിടുത്തം: 153 എണ്ണം (യോഹ, 21:6).

227. യേശു അഞ്ചൂറിലധികം പേർക്കും പ്രത്യക്ഷനായി (1കൊരി, 15:6).

228. യേശു യാക്കോബിനു പ്രത്യക്ഷനായി (1കൊരി, 15:7).

229. യേശു നാല്പതു നാളോളം ശിഷ്യന്മാർക്കു പ്രത്യക്ഷനായി (പ്രവൃ, 1:2,3).

230. യേശുവിൻ്റെ സ്വർഗ്ഗാരോഹണം (പ്രവൃ, 1:6-9).

231. രണ്ടു ദൂതന്മാർ ശിഷ്യന്മാർക്ക് പ്രത്യക്ഷരാകുന്നു (പ്രവൃ, 1:10,11).

232. പരിശുദ്ധാത്മാവിൻ്റെ അവരോഹണം (പ്രവൃ, 2:1-3).

233. ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിച്ചു (പ്രവൃ, 4-8).

234. ഗർഭംമുതൽ മുടന്തനായവൻ സൗഖ്യമായി (പ്രവൃ, 3:1-11).

235. പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ച അനന്യാസു സഫീരയും മരിച്ചു (പ്രവൃ, 5:1-10).

236. അപ്പൊസ്തലന്മാരുടെ കയ്യാൽ അനവധി അത്ഭുതങ്ങൾ നടക്കുന്നു (പ്രവൃ, 5:12).

237. പത്രൊസിൻ്റെ നിഴൽവീണ് രോഗികൾ സൗഖ്യമായി (പ്രവൃ, 5:15).

238. അപ്പൊസ്തലന്മാർ ജയിലിൽനിന്നു അത്ഭുതകരമായി രക്ഷപെട്ടു (പ്രവൃ, 5:18-20).

239. സ്തെഫാനൊസ് ദൈവമഹത്വവും വലത്തുഭാഗത്ത് യേശുവിനെയും കാണുന്നു (പ്രവൃ, 7:55,56).

240. അനേകം രോഗികൾ സൗഖ്യമായി (പ്രവൃ, 8:7).

241. ഫിലിപ്പൊസിൻ്റെ കയ്യാൽ വലിയ വീര്യപ്രവൃത്തികൾ സംഭവിച്ചു (പ്രവൃ, 8:13).

242. ശമര്യർക്കു പരിശുദ്ധാത്മാവ് ലഭിച്ചു (പ്രവൃ, 8:15-17).

243. ഫിലിപ്പൊസിനെ പരിശുദ്ധാത്മാവ് എടുത്തുകൊണ്ടുപോയി (പ്രവൃ, 8:39,40).

244. യേശു പൗലൊസിനു പ്രത്യക്ഷനായി (പ്രവൃ, 9:3-7; 1കൊരി, 15:8).

245. പൗലൊസ് അന്ധനായി (പ്രവൃ, 9:8).

246. യേശു അനന്യാസിനു പ്രത്യക്ഷനായി (പ്രവൃ, 9:10-12).

247. പൗലൊസിനു കാഴ്ച ലഭിച്ചു (പ്രവൃ, 9:17-19).

248. പത്രൊസിലൂടെ ഐനയാസിനു സൗഖ്യം (പ്രവൃ, 9:32-34).

349. പത്രൊസ് തബീഥയെ ഉയിർപ്പിക്കുന്നു (പ്രവൃ, 9:36-42).

250. കൊർന്നേല്യൊസിൻ്റെ ദർശനം (പ്രവൃ, 10:1-6).

251. പത്രൊസിനു ഒരേ ദർശനം മൂന്നു പ്രാവശ്യം ഉണ്ടായി ( പ്രവൃ, 10:9-16).

252. കൊർന്നേല്യൊസിനും ഭവനക്കാർക്കും പരിശുദ്ധാത്മാവ് ലഭിച്ചു (പ്രവൃ, 10:44-48).

253. ദൂതൻ പത്രൊസിനെ ജയിലിൽനിന്നും മോചിപ്പിച്ചു (പ്രവൃ, 12:7-10).

254. ദൈവദൂതനാൽ ഹെരോദാവിൻ്റെ മരണം (പ്രവൃ, 12:21-23).

255. എലീമാസ് പൗലൊസിനാൽ അന്ധനായി (പ്രവൃ, 13:8-11).

256. പൗലൊസ് ലുസ്ത്രയിലെ മുടന്തനെ സൗഖ്യമാക്കി (പ്രവൃ, 14:8-10).

257. ആസ്യയിൽ പോകുന്നതിനെ പിരിശുദ്ധാത്മാവ് പൗലൊസിനെ വിലക്കി (പ്രവൃ, 16:6).

258. വെളിച്ചപ്പാടത്തിയിലുള്ള ഭൂതം വിട്ടുപോയി (പ്രവൃ, 16:16-18).

259. ദൈവത്തെ പാടിസ്തുതിച്ചപ്പോൾ ഭൂകമ്പമുണ്ടായി (പ്രവൃ, 16:25,26).

260. പൗലൊസിനു കർത്താവിൻ്റെ ദർശനം (പ്രവൃ, 18:9,10).

261. എഫെസൊസിലേ ശിഷ്യന്മാർക്കു പരിശുദ്ധാത്മാവ് ലഭിച്ചു (പ്രവൃ, 19:6).

262. അസാധാരണ വീര്യപ്രവൃത്തികൾ സംഭവിച്ചു (പ്രവൃ, 19:11).

263. റൂമാലും ഉത്തരീയവും മൂലം രോഗികൾ സൗഖ്യമായി (പ്രവൃ, 19:12).

264. യൂത്തിക്കൊസിനു ജീവൻ തിരിച്ചുകിട്ടി (പ്രവൃ, 20:8-12).

265. കർത്താവ് പൗലൊസിനു പ്രത്യക്ഷനായി (പ്രവൃ, 23:11).

266. ദൂതൻ പൗലൊസിനു പ്രത്യക്ഷനായി (പ്രവൃ, 27:23).

267. അണലി ദംശനത്തിൽനിന്നു പൗലൊസ് രക്ഷ പ്രാപിച്ചു (പ്രവൃ, 28:3-6).

268. പുബ്ലിയൊസിൻ്റെ അപ്പനെ പൗലൊസ് സുഖപ്പെടുത്തി (പ്രവൃ, 28:8).

269. ദീപിലെ ദീനക്കാർ സൗഖ്യം പ്രാപിച്ചു (പ്രവൃ, 28:9).

270. പൗലൊസിനു ലഭിച്ച സ്വർഗ്ഗീയ ദർശനം (2കൊരി, 12:1-6).

271. യോഹന്നാനു വെളിപ്പാട് നൽകുന്നു (വെളി, 1:1).

272. തേജോമയനായ കർത്താവിനെ യോഹന്നാൻ ദർശിക്കുന്നു (വെളി, 12:18).

273. ഏഴു സഭകളെക്കുറിച്ചു ദൂതു നൽകുന്നു (വെളി, 2:1-3:22).

274. ഭാവികാല സംഭവങ്ങൾ യോഹന്നാനെ കാണിക്കുന്നു (വെളി, 4:1).

275. സ്വർഗ്ഗത്തിലെ ഒരുക്കം (4:2-5:14).

276. മഹോപദ്രവകാലം (വെളി, 6:1-19:3).

277. ക്രിസ്തുവിൻ്റെ പട്ടാഭിഷേകം (വെളി, 19:6).

278. വിശുദ്ധന്മാർക്കുള്ള പ്രതിഫല വീതരണം (വെളി, 22:12).

279. കുഞ്ഞാടിൻ്റെ കല്യാണം (വെളി, 19:3-9).

280. ക്രിസ്തുവിൻ്റെ മഹത്വപ്രത്യക്ഷത (വെളി, 1:8; 19:11-16).

281. സഹസ്രാബ്ദരാജ്യം (വെളി, 19:20-20-3).

282. വെള്ള സിംഹാസന ന്യായവിധി (വെളി, 20:4-15).

283. പുതിയ ആകാശം പുതിയ ഭൂമി (വെളി, 21:1-22:21).

284. കർത്താവിൻ്റെ ഉറപ്പ്: ‘അതേ, ഞാൻ വേഗം വരുന്നു’ (വെളി, 22:20).

ആമേൻ, കർത്താവായ യേശുവേ, വരേണമേ!

<—- Previous Page

അസാധാരണ സംഭവങ്ങൾ

ബൈബിളിലെ അസാധാരണ സംഭവങ്ങൾ

1. അദൃശ്യലോകത്തിൻ്റെ സൃഷ്ടി (നെഹെ, 9:6; കൊലൊ, 1:16).

2. ദൃശ്യലോകത്തിൻ്റെ സൃഷ്ടി (ഉല്പ, 1:1-31).

3. ദൈവം ആദ്യമനുഷ്യനെ തൻ്റെ കൈകൊണ്ടു മെനഞ്ഞു (ഉല്പ, 2:7).

4. ദൈവം ആദിമനുഷ്യരുമായി സംസാരിച്ചു (ഉല്പ, 3:9-13).

5. ഹാനോക്ക് ദൈവത്താൽ എടുക്കപ്പെട്ടു (ഉല്പ, 5:19-24).

6. മെഥൂശലഹ് 969 വർഷം ജീവിച്ചിരുന്നു (ഉല്പ, 5:27).

7. നോഹയുടെ കാലത്തെ ജലപ്രളയം (ഉല്പ, 7:9-24).

8. ദൈവം മനുഷ്യൻ്റെ ഭാഷ കലക്കി (ഉല്പ, 11:9).

9. യഹോവയും രണ്ടു ദൂതന്മാരും അബ്രാഹാമിനു പ്രത്യക്ഷനായി (ഉല്പ, 18:1-33).

10. സോദോമ്യരെ ദൂതന്മാർ അന്ധരാക്കി (ഉല്പ, 19:1-11).

11. സോദോം ഗൊമോരയുടെ നാശം (ഉല്പ, 19:15-29).

12. ലോത്തിൻ്റെ ഭാര്യ ഉപ്പുതൂണായി (ഉല്പ, 19:24-26).

13. യിസ്ഹാക്കിൻ്റെ ജനനം (ഉല്പ, 21:1-8).

14. ദൈവം അബ്രാഹാമിനെ പേർചൊല്ലി വിളിച്ചു (ഉല്പ, 22:1,11).

15. യാക്കോബ് കല്ലു തലയണയാക്കി ഉറങ്ങി (ഉല്പ, 28:11).

16. സ്വർഗ്ഗത്തോളമെത്തുന്ന ഗോവേണിയുടെ സ്വപ്നം (ഉല്പ, 28:12).

17. ദൈവം യാക്കോബിനെ പേർചൊല്ലി വിളിച്ചു (ഉല്പ, 46:2).

18. ദൈവം മോശെയെ പേർചൊല്ലി വിളിക്കുന്നു (പുറ, 3:4).

19. മുൾപ്പടർപ്പു കത്തിയിട്ടും; വെന്തുപോയില്ല (പുറ, 3:1-15).

20. മോശെയുടെ വടി സർപ്പമായി (പുറ, 4:1-5).

21. മോശെയുടെ കയ്യിൽ കുഷ്ഠം വന്നു; ശുദ്ധമായി (പുറ, 4:6-7).

22. അഹരോൻ്റെ വടി സർപ്പമായി (പുറ, 7:10).

23. അഹരോൻ്റെ സർപ്പം മന്ത്രവദികളുടെ സർപ്പത്തെ വിഴുങ്ങി (പുറ, 7:12).

24. മിസ്രയീം നദിയിലെ വെള്ളം രക്തമായി (പുറ, 7:19-24).

25. മിസ്രയീമിൽ തവള നിറഞ്ഞു (പുറ, 8:5-7).

26. നിലത്തെ പൊടി പേൻ ആയി (പുറ, 8:16-18).

27. മിസ്രയീമ്യ ഭവനങ്ങളിൽ നായീച്ച നിറഞ്ഞു (പുറ, 8:20-24).

28. മിസ്രയീമിലെ മൃഗങ്ങളെല്ലാം ചത്തു (പുറ, 9:1-7).

29. പൊടിമൂലം പുണ്ണു വന്നു (പുറ, 8:11).

30. മിസ്രയീമ്യരുടെ മേൽ കല്മഴ പെയ്യിച്ചു (പുറ, 22-26).

31. രാജ്യം മുഴുവൻ വെട്ടുക്കിളി നിറഞ്ഞു (പുറ, 10:3-19).

32. ദേശം മുഴുവൻ ഇരുട്ടായി (പുറ, 10:21-23).

33. മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചു (പുറ, 12:29,30).

34. മേഘസ്തംഭത്തിലും അഗ്നിസ്തംഭത്തിലും യഹോവ വഴികാട്ടി (പുറ, 13:21,22).

35. ദൈവദൂതൻ മിസ്രയീമ്യരിൽനിന്നു യിസ്രായേല്യരെ രക്ഷിച്ചു (പുറ, 14:19,20).

36. ചെങ്കടൽ വിഭാഗിച്ചു (പുറ, 14:21-29).

37. മാറായിലെ കയ്പുവെള്ളം മധുരമാക്കി (പുറ, 15:23-25).

38. കാടകൾ പാളയത്തെ മൂടി (പുറ, 16:12,13).

39. ആകാശത്തുനിന്നു മന്ന വർഷിപ്പിച്ചു (പുറ, 16:14-16).

40. രെഫീദീമിലെ പാറയിൽനിന്ന് വെള്ളം കൊടുത്തു (പുറ, 17:5,6).

41. മോശെ കൈ ഉയർത്തി പിടിച്ചപ്പോൾ യുദ്ധം ജയിച്ചു (പുറ, 17:8-16).

42. ദൈവം സീനായി മലയിൽ പ്രത്യക്ഷനായി (പുറ, 19:16-18).

43. ദൈവം പർവ്വതത്തിൽ നിന്ന് മോശെയോട് സംസാരിച്ചു (പുറ, 19:19-25).

44. പത്തു കല്പനകൾ നൽകി (പുറ, 20:1-17).

45. യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് ഹോമയാഗം ദഹിപ്പിച്ചു (ലേവ്യ, 9:23-24).

46. അന്യാഗ്നി കത്തിച്ചതിനാൽ അഹരോൻ്റെ പുത്രന്മാർ മരിച്ചു (ലേവ്യ, 10:1-3).

47. തബേരായിൽ ജനത്തിൻ്റെ പിറുപിറുപ്പു മൂലം യഹോവയുടെ തീ കത്തി (സംഖ്യാ, 11:1,2).

48. മിർയ്യാമിനു കുഷ്ഠം വന്നു; സൗഖ്യമായി (സംഖ്യാ, 12:10-15).

49. കോരെഹ് പുത്രന്മാരെ ഭൂമി വിഴുങ്ങി (സംഖ്യാ, 16:28-33).

50. ധൂപം കാട്ടിയ 250 പേർ സംഹരിക്കപ്പെട്ടു (സംഖ്യാ, 16:35).

51. ധൂപം കാട്ടിയപ്പോൾ ബാധ അടങ്ങി (സംഖ്യാ, 16:46-48).

52. ബാധയാൽ 14,700 പേർ മരിച്ചു (സംഖ്യാ, 16:49).

53. അഹരോൻ്റെ വടി തളിർത്തു, ബദാം ഫലം കായ്ച്ചു (സംഖ്യാ, 17:8).

54. മെരീബായിൽ പാറയെ അടിച്ചു; വെള്ളം പുറപ്പെട്ടു (സംഖ്യാ, 20:7-11).

55. താമ്രസർപ്പത്തെ നോക്കി ജനം രക്ഷ പ്രാപിച്ചു (സംഖ്യാ, 21:6-9).

56. ബിലെയാമിൻ്റെ കഴുത സംസാരിച്ചു (സംഖ്യാ, 22:21-35).

57. ഉടുത്തിരുന്ന വസ്ത്രം ജീർണ്ണിക്കാതെയും, കാലിലെ ചെരിപ്പു പഴകാതെയും നാല്പതു സംവത്സരം മരുഭൂമിയിൽ സഞ്ചരിച്ച ഒരു ജനത. (ആവ, 29:4).

58. യോർദ്ദാൻ നദി വിഭജിച്ചു (യോശു, 3:14-17).

59. യഹോവയുടെ സൈന്യത്തിൻ്റെ അധിപതിയെ യോശുവ കണ്ടു (യോശു, 5:13-15).

60. കാഹളം ഊതിയപ്പോൾ യെരിഹോ മതിൽ വീണു (യോശു, 6:1-27).

61. ആകാശത്തുനിന്നു കല്മഴ പെയ്യിച്ചു (യോശു, 10:11).

62. യഹോവയോടു സംസാരിച്ച ഒരു മനുഷ്യൻ (യോശു, 10:12).

63. സൂര്യനോടും ചന്ദ്രനോടും നിശ്ചലമാകാൻ കല്പിച്ച ഒരാൾ (യോശു, 10:12).

64. സൂര്യൻ അസ്തമിക്കാത്ത ഒരു ദിവസം (യോശു, 10:13).

65. യഹോവ ഒരു മനുഷ്യൻ്റെ വാക്കു കേട്ടനുസരിച്ച ദിവസം (യോശു, 10:14).

66. എഴുപത് രാജാക്കന്മാരുടെ കൈകാലുകൾ മുറിച്ച് അടിമയിക്കിയിരുന്ന ഒരു രാജാവ്. (ന്യായാ, 1:7).

67. യഹോവയുടെ ദൂതൻ യിസ്രായേൽ ജനത്തിനു പ്രത്യക്ഷനയി (ന്യായാ, 2:1-5).

68. യഹോവയുടെ ആത്മാവിനാൽ ഒത്നീയേൽ യുദ്ധം ജയിച്ചു (ന്യായാ, 3:8-11).

69. ശങ്കർ ഒരു മുടിങ്കോൽ കൊണ്ടു 600 ഫെലിസ്ത്യരെ കൊന്നു (ന്യായാ, 3:31).

70. യഹോവയുടെ ദൂതൻ ഗിദെയോനു പ്രത്യക്ഷനായി (ന്യായാ, 6:11-24).

71. ഗിദെയോനു നൽകുന്ന അടയാളം (ന്യായാ, 6:36-40).

72. പട്ടി നക്കിക്കുടിക്കുന്നതുപോലെ 300 പേർ വെള്ളം കുടിച്ചു (ന്യായാ, 7:5-7).

73. കാഹളം ഊതി മിദ്യാനരെ കീഴടക്കി (ന്യായാ, 7:15-25).

74. തൻ്റെ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കുകയും തന്റെ മുപ്പതു പുത്രന്മാർക്കു മുപ്പതു കന്യകമാരെ കൊണ്ടുവരികയും ചെയ്ത ഒരു ന്യായാധിപൻ. (ന്യായാ, 12:9).

75. മനോഹയ്ക്കും ഭാര്യയ്ക്കും യഹോവ പ്രത്യക്ഷനായി (ന്യായാ, 13:1-25).

76. ശിംശോൻ ബാലസിംഹത്തെ ആട്ടിൻ കുട്ടിയെപ്പോലേ കീറിക്കളഞ്ഞു (ന്യായാ, 14:5,6).

77. ശിംശോൻ മുന്നൂറു കുറുക്കന്മാരെ കൊണ്ട് ഫെലിസ്ത്യരുടെ വിളവു നശിപ്പിച്ചു (ന്യായാ, 15:4,5).

78. ശിംശോൻ്റെ കയ്യിൽ കെട്ടിയ കയർ തീകൊണ്ടെന്ന പോലെ കരിഞ്ഞുപോയി (ന്യായാ, 15:15).

79. ശിംശോൻ കഴുതയുടെ പച്ചത്താടിയെല്ലു കൊണ്ടു 1,000 ഫെലിസ്ത്യരെ കൊന്നു (ന്യായാ, 15:16-17).

80. ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി (ന്യായാ, 15:18,19).

81. ശിംശോൻ പട്ടണവാതിലിൻ്റെ കതകും കട്ടിളക്കാലും പിഴുതെടുത്തു (ന്യായാ, 16:3).

82. ശിംശോൻ ദാഗോൻ്റെ ക്ഷേത്രം മറിച്ചിട്ടു 3,000 പേരെ കൊന്നു (ന്യായാ, 16:27-31).

83. ദൈവം പേർചൊല്ലി ശമൂവേലിനെ വിളിച്ചു (1ശമൂ, 3:1-10).

84. യഹോവയുടെ പെട്ടകത്തിൻ്റെ മുമ്പിൽ ഫെലിസ്ത്യരുടെ ദേവനായ ദാഗോൻ കവിണ്ണുവീണു (1ശമൂ, 5:1-5).

85. ഫെലിസ്ത്യർക്കു മൂലരോഗം ബാധിച്ചു (1ശമൂ, 5:6-12).

86. പെട്ടകത്തിൽ നോക്കുകകൊണ്ട് ബേത്ത്-ശേമെശ്യർ സംഹാരിക്കപ്പെട്ടു (1ശമൂ, 6:19).

87. യഹോവ ഇടിമുഴക്കി ഫെലിസ്ത്യ സൈന്യത്തെ പരിഭ്രമിപ്പിച്ചു (1ശമൂ, 7:10).

88. കൊയ്ത്തുകാലത്ത് ഇടിയും മഴയും (1ശമൂ, 12:17,18).

89. കിന്നരം വായനയാൽ ദുരാത്മാവ് വിട്ടുമാറി (1ശമൂ, 16:23).

90. കല്ലും കവിണയും കൊണ്ട് ഫെലിസ്ത്യമല്ലനെ ജയിച്ചു (1ശമൂ, 17:48-50).

91. ഭ്രാന്ത് നടിച്ച് രക്ഷപെട്ട ഒരു രാജാവ് (1ശമൂ, 21:12-15).

92. ബാഖാവൃക്ഷങ്ങളുടെ ഒച്ച (2ശമൂ, 5:23-25).

93. ദൈവത്തിൻ്റെ പെട്ടകം പിടിച്ചതുകൊണ്ടു ഉസ്സാ മരിച്ചു (2ശമൂ, 6:6,7).

94. കൈക്കും കാലിനും ആറാറു വിരലുവീതം 24 വിരലുകൾ ഉണ്ടായിരുന്ന ഗത്ത്യമല്ലൻ (2ശമൂ, 21:20).

95. ദൈവം ശലോമോനു കൊടുത്ത ജ്ഞാനം (1രാജാ, 3:3-28).

96. യൊരോബെയാമിൻ്റെ കൈ വരണ്ടുപോയി (1രാജാ, 13:4).

97. 700 ഭാര്യമാരും 300 വെപ്പാട്ടികളുമുള്ള ഒരു രാജാവ് (1രാജാ, 11:1-3).

98. മൂന്നര വർഷം മഴ പെയ്യാതെവണ്ണം ആകാശം അടച്ചു (1രാജാ, 17:1).

99. ഏലീയാവിനെ കാക്കയാൽ പോഷിപ്പിച്ചു (1രാജാ, 17:2-6).

100. വിധവയുടെ മാവും എണ്ണയും വർദ്ധിപ്പിച്ചു (1രാജാ, 17:8-16).

101. വിധവയുടെ മകനെ ഉയിർപ്പിച്ചു (1രാജാ, 17:17-24).

102. കർമ്മേലിൽ തീയിറക്കി (1രാജാ, 18:17-38).

103. പ്രാർത്ഥിച്ചു മഴ പെയ്യിച്ചു (1രാജാ, 18:41-46).

104. ഏലീയാവിന് ദൂതൻ ഭക്ഷണം കൊടുത്തു (1രാജാ, 19:5-8).

105. അഫേക് പട്ടണമതിൽ 27,000 അരാമ്യരുടെമേൽ വീണു (1രാജാ, 20:30).

106. രണ്ടാമതും ആകാശത്തുനിന്നു തീയിറക്കി 2രാജാ, 1:10).

107. മൂന്നാമതും തീയിറക്കി (2രാജാ, 1:12).

108. ഏലീയാവ് യോർദ്ദാൻ വിഭജിച്ചു (2രാജാ, 2:7,8).

109. ഏലീയാവ് ചുഴലീക്കാറ്റിൽ സ്വർഗ്ഗത്തേക്കു പോയി (2രാജാ, 2:11).

110. എലീശാ യോർദ്ദാൻ വിഭജിച്ചു (2രാജാ, 2:13,14).

111. യെരീഹോവിലെ വെള്ളം പഥ്യമാക്കി (2രാജാ, 2:18:22).

112. നാല്പത്തിരണ്ടു ബാലന്മാരെ രണ്ടു പെൺകരടികൾ കീറിക്കളഞ്ഞു (2രാജാ, 2:23,24).

113. ദേശത്തെ വെള്ളംകൊണ്ടു നിറച്ചു (2രാജാ, 3:15-20).

114. വിധവയുടെ എണ്ണ വർദ്ധിപ്പിച്ചു (2രാജാ, 4:1-7).

115. എലീശയുടെ പ്രവചനത്താൽ ശൂനേംകാരത്തിക്കു കുഞ്ഞു ജനിച്ചു (2രാജാ, 4:16,17).

116. ശൂനേംകാരത്തിയുടെ മകനെ ഉയിർപ്പിച്ചു (2രാജാ, 4:32-37).

117. വിഷം കലർന്ന പായസം പഥ്യമാക്കി (2രാജാ, 4:38-41).

118. ഇരുപതു യവത്തപ്പംകൊണ്ട് 100 പേരെ പോഷിപ്പിച്ചു (2രാജാ, 4:42-44).

119. നയമാൻ്റെ കുഷ്ഠരോഗം ശുദ്ധമാക്കി (2രാജാ, 5:1-14).

120. ഗേഹസിക്ക് കുഷ്ഠരോഗിയായി (2രാജാ, 5:27).

121. കോടാലി വെള്ളത്തിൽ പൊങ്ങിവന്നു (2രാജാ, 6:5-7).

122. ബാല്യക്കാരൻ്റെ കണ്ണു തുറന്നു (2രാജാ, 6:15-17).

123. അരാം സൈന്യത്തിനു അന്ധത പിടിപ്പിച്ചു (2രാജാ, 6:18).

124. സൈന്യത്തിൻ്റെ അന്ധത മാറ്റി (2രാജാ, 6:19,20).

125. ക്ഷാമം മൂലം സ്വന്തം കുഞ്ഞിനെ പുഴുങ്ങിത്തിന്ന ഒരു സ്ത്രീ (2രാജാ, 6:29).

126. മഹാസൈന്യത്തിൻ്റെ ആരവം കേൾപ്പിച്ച് അരാം സൈന്യത്തെ തുരത്തുന്നു (2രാജാ, 7:6).

127. എലീശയുടെ അസ്ഥിയിൽ സ്പർശിച്ച ശവശരീരം ജീവൻ പ്രാപിച്ചു (2രാജാ, 13:20,21).

128. യഹോവയുടെ ദൂതൻ അശ്ശൂർ പാളയത്തിൽ 1,85,000 പേരെ സംഹരിച്ചു (2രാജാ, 19:35).

129. പ്രാർത്ഥിച്ചതിനാൽ 15 വർഷം ആയുസ്സ് നീട്ടിക്കിട്ടിയ രാജാവ് (2രാജാ, 20:1-6, യെശ, 38:1-5).

130. ആഹാസിൻ്റെ സൂര്യഘടികാരത്തിൽ നിഴൽ പത്തുപടി പിന്നോക്കം പോയി (2രാജാ, 20:9-11).

131. എൺപത്തിയെട്ട് മക്കളുണ്ടായിരുന്ന ഒരു രാജാവ് (2ദിന, 11:21).

132. ധൂപം കാട്ടുകയാൽ ഉസ്സിയാവു കുഷ്ഠരോഗിയായി (2ദിന, 26:19:20).

133. യഹോവ ചുഴലിക്കാറ്റിൽ ഇയ്യോബിനോടു സംസാരിച്ചു (ഇയ്യോ, 38:1).

134. യെശയ്യാവിൻ്റെ ദിവ്യദർശനം (യെശ, 6:1-13).

135. യെഹെസ്ക്കേൽ കണ്ട ദൈവമഹത്വം (യെഹെ, 1:1-28).

136. നെബുഖദ്നേസറിൻ്റെ സ്വപ്നം ദാനീയേലിനു വെളിപ്പെട്ടു (ദാനീ, 2:26-45).

137. മൂന്നു യെഹൂദാ പുരുഷന്മാർ തീയിൽ നിന്നു രക്ഷ പ്രാപിച്ചു (ദാനീ, 3:14-30).

138. ശൂശൻ രാജധാനിയിൽ അദൃശ്യമനുഷ്യൻ്റെ ചുവരെഴുത്ത് (ദാനീ, 5:5).

139. ദാനീയേൽ സിംഹഗുഹയിൽ നിന്നും രക്ഷ പ്രാപിച്ചു (ദാനീ, 6:16-23).

140. ദാനീയേലിൻ്റെ ദർശനങ്ങൾ (ദാനീ, 7:1-8:14).

Next Page —->

അസസ്സേൽ

അസസ്സേൽ (Azazel, Scapegoat)

മഹാപുരോഹിതൻ യിസ്രായേൽ ജനത്തിൻ്റെ പാപം മുഴുവൻ ഒരു കോലാട്ടുകൊറ്റൻ്റെ തലയിൽ ചുമത്തി, അതിനെ മരുഭൂമിയിൽ കൊണ്ടുപോയി വിടുന്നതിനെക്കുറിച്ച് ലേവ്യപുസ്തകത്തിൽ പറയുന്നുണ്ട്. ലേവ്യർ 16:8, 10, 26 എന്നീ വാക്യങ്ങളിൽ മാത്രം ഒതുങ്ങിനില്ക്കുന്ന ഒരു പ്രയോഗമാണിത്. പൂർണ്ണമായ ഒഴിച്ചുവിടൽ എന്നർത്ഥം. അസസ്സേലിനു വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് നല്കിക്കാണുന്നത്. 1. മരുഭൂമിയിലേക്കു അയയ്ക്കുന്ന കോലാട്ടുക്കൊറ്റൻ: അസസ്സേലിനു മരുഭൂമിയിലേക്കു വിട്ടയക്കുക (വാ. 10), അസസ്സേലിനു കൊണ്ടു പോയി വിട്ടവൻ (വാ. 26) എന്നിങ്ങനെ കാണുന്നു. 2. കോലാട്ടുകൊറ്റനെ കൊണ്ടുപോയി വിടുന്നസ്ഥലം: ആടിനെ തള്ളിയിടുന്ന ഉയർന്ന സ്ഥലമോ, മരുഭൂമിയോ ആകാം. 3. ഭൂതമോ, പ്രേതമോ, സാത്താൻ തന്നെയോ ആയിരിക്കണം: ഒരു ദുഷ്ടസത്ത്വത്തെ പ്രസാദിപ്പിക്കുന്നതിനും അവന്റെ കണിയിൽനിന്നും യിസ്രായേലിനെ രക്ഷിക്കുന്നതിനും വേണ്ടി സ്വന്തജനത്തിന്റെ അതിക്രമങ്ങളും പാപങ്ങളും ചുമത്തിയ ആടിനെ ദൈവം അവനു വർഷത്തിലൊരിക്കൽ അയച്ചുകൊടുക്കുന്നു എന്നു കബാലകൾ വിശ്വസിക്കുന്നു. പാപം ചുമത്തപ്പെട്ട ആടിനെ ദൈവം കൈക്കൂലിയായി ഭൂതത്തിനു കൊടുക്കുന്നു എന്ന ധ്വനിയാണ് ഈ ചിന്താഗതിക്കു പിന്നിൽ. ദൈവം അപ്രകാരം ചെയ്യുമെന്നോ മോശെ അപ്രകാരം ജനത്തെ പഠിപ്പിക്കുമെന്നോ കരുതുന്നതു മൗഢ്യമാണ്. 4. ‘അസസ്സേൽ’ എന്ന പദത്തിന്റെ കൃത്യമായ പരിഭാഷ ‘പൂർണ്ണമായ നീക്കിക്കളയൽ’ എന്നത്രേ. ഒന്നു യഹോവയ്ക്ക്, മറ്റേത് പൂർണ്ണമായ നീക്കിക്കളയലിന് എന്നു മനസ്സിലാക്കുകയാണ് യുക്തം.

ബി.സി. 2-ാം നൂറ്റാണ്ടിലെ ഹാനോക്കിന്റെ പുസ്തകത്തിൽ, യഹോവയോട് മറുതലിച്ച് വീണുപോയ ദൂതന്മാരുടെ ഒരു നേതാവായി അസസ്സേലിനെ പറഞ്ഞിട്ടുണ്ട്.ഗ്രബ്രിയേൽ, മീഖായേൽ, റാഫേൽ, ഊറിയൽ എന്നീ ദൂതന്മാർ അസസ്സേലിനെ വിസ്തരിക്കുന്നതായും യഹോവയുടെ കൽപ്പനപ്രകാരം റാഫേൽ അസസ്സേലിനെ ബന്ധിച്ച് മരുഭൂമിയിൽ തള്ളുന്നതായും ആണ് കഥ.

അറുനൂറ്ററുപത്താറ് (666)

അറുനൂറ്ററുപത്താറ് (666)

തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുള്ള സംഖ്യകളിൽ വളരെയധികം വ്യാഖ്യാനങ്ങൾക്കും വിശദീകരണങ്ങൾക്കും വിധേയമായിട്ടും മാർമ്മികസംഖ്യയായി അവശേഷിക്കുന്ന ഒന്നാണ് 666. രണ്ടു പ്രത്യേക കാരണങ്ങളാൽ ഈ സംഖ്യ, പ്രാധാന്യം അർഹിക്കുന്നു. പ്രവചന പുസ്തകമായ വെളിപ്പാടിലാണ് ഈ മാർമ്മിക സംഖ്യ പ്രത്യക്ഷപ്പെടുന്നത്. മാത്രവുമല്ല, അവിടെതന്നെ അതൊരു മൃഗത്തിന്റെയും ഒപ്പം മനുഷ്യൻ്റെയും സംഖ്യയാണെന്നു വിശദമാക്കുന്നുമുണ്ട്; പക്ഷേ, ആ വിശദീകരണം ഒരു വെല്ലുവിളിയോടു കൂടെയാണെന്നുമാത്രം: “ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രേ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറ്.” (വെളി, 13:8). അറുനൂറ്ററുപത്താറിനെ സംബന്ധിച്ചു എണ്ണമറ്റ അഭ്യൂഹങ്ങൾ ഉണ്ടായിട്ടുണ്ട്. പല വ്യക്തികളുടെയും പേരിന്റെ സംഖ്യഗണിച്ച് അതിലൂടെ മൃഗത്തെ തിരിച്ചറിയാൻ ശ്രമം നടത്തിയിട്ടുണ്ട്; ഇപ്പോഴും നടക്കുന്നുമുണ്ട്. എന്നാൽ ഈ അഭിപ്രായങ്ങളിൽ നമുക്ക് സ്വീകാര്യം ജെ.എൻ. ഡാർബിയുടേതാണ്. “666 എന്ന സംഖ്യയെക്കുറിച്ചുള്ള എന്റെ അറിവില്ലായ്മ ഇവിടെ ഞാൻ തുറന്ന് സമ്മതിക്കട്ടെ. മതിയായ ഒരു വിശദീകരണം നല്കുവാൻ എനിക്ക് കഴിയുന്നില്ല.”

എതിർക്രിസ്തുവിന്റെ പേര് പ്രസ്തുത സംഖ്യ ഉൾക്കൊള്ളുന്നതായിരിക്കും. തന്മൂലം, എതിർക്രിസ്തു വെളിപ്പെടുന്നതുവരെയും അതിനെകുറിച്ച് ചില പൊതുവായ ധാരണകൾ പുലർത്താമെന്നല്ലാതെ ഒരു നിഗമനത്തിൽ എത്തിച്ചേരാനാവുകയില്ല. 666 എന്നു സംഖ്യാവില കിട്ടുന്ന അനേകം പേരുകളുണ്ട്. അവയുമായി ഇതിനെ സാമ്യപ്പെടുത്തുന്നത് പ്രസ്തുത പ്രവചനത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ല. എബ്രായയിലും, ഗ്രീക്കിലും, ലത്തീനിലും, ഇംഗ്ലീഷിലും, ഫ്രഞ്ചിലും എന്നല്ല മറ്റു പല ഭാഷകളിലൂടെയും ഈ ബുദ്ധിയുടെ വ്യായാമം പ്രകടമായിട്ടുണ്ട്. നെപ്പോളിയൻ, ഹിറ്റ്ലർ, മുസ്സോളിനി തുടങ്ങി അനേകം പേരുകൾ ഈ സംഖ്യാർത്ഥികളായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഭൂമിയിൽ നിന്നു കയറുന്ന മറ്റൊരു മൃഗം ഏതാണ്? “മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാസർപ്പം എന്നപോലെ സംസാരിച്ചു.” (വെളി, 13:11). മുപ്പത്താറിന്റെ ത്രികോണസംഖ്യയാണ് 666; മുപ്പത്താറ്, എട്ടിന്റെ ത്രികോണ സംഖ്യയും (1 + 2 + 3 + 4 + 5 + 6 + 7 + 8 = 36) ഇതിൽ നിന്നും 666-നും 8-നും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. മൃഗത്തിന്റെ പ്രതീകമായി വെളിപ്പാട് 17:11-ൽ എട്ട് പറയുന്നുണ്ട്. “ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു.” വെളിപ്പാട് 13:18-ൽ “ഇവിടെ ജ്ഞാനം കൊണ്ട് ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യഗണിക്കട്ടെ” എന്നു ആഹ്വാനം ചെയ്തുവെങ്കിൽ, “ഇവിടെ ജ്ഞാനബുദ്ധി ഉണ്ട്” (വെളി, 17:9) എന്നു പറഞ്ഞുകൊണ്ടാണ് പ്രസ്തുത മൃഗത്തെ വിശദീകരിക്കുന്നത്. തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴുമലയാണെന്നു പറയുന്നു. അത് റോമിനെ കുറിക്കുന്നു. ഏഴു മലകളിന്മേലാണ് റോം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. പ്രസ്തുത മലകൾ: 1. പലാത്തിനം – Palatinum; 2. ക്വിരിനാലെം – Quirinalem; 3. അവെന്തിനം – Aventinum; 4. ചേളിയും – Coelium; 5. വിമിനാലെം – Viminalem; 6. ഐസ്ക്യുലിനം – Aesquilinum; 7. ജാനികുലാരെം – Janicularem, എന്നിവയത്രേ.

അറുനൂറ്ററുപത്താറ് നീറോ ചക്രവർത്തിയെ കുറിക്കുന്നതായി കരുതുന്നവരുണ്ട്. നീറോ പുനരുത്ഥാനം ചെയ്യുമെന്ന് ഒന്നാം നൂറ്റാണ്ടിൽ പലരും വിശ്വസിച്ചിരുന്നു. നീറോ ആയാലും അല്ലെങ്കിലും ഫലത്തിൽ നീറോയുടെ പുനർജന്മം തന്നെയായിരിക്കും എതിർക്രിസ്തു. നീറോ സീസറെ എബ്രായഭാഷയിൽ എഴുതുന്നത് ‘ഖെസെർ നെറോൻ’ എന്നാണ്. അപ്പൊസ്തലനായ യോഹന്നാൻ പല സംജ്ഞാനാമങ്ങളെയും എബ്രായ പ്രത്യയാന്തമായി പ്രയോഗിച്ചിട്ടുള്ളത് ഇതിന് ഉപോദ്ബലകമായ തെളിവായി സ്വീകരിക്കുന്നു. അബ്ബദ്ദോൻ, അപ്പൊല്ലുവോൻ, ഹർമ്മഗെദ്ദോൻ എന്നിവ ഉദാഹരണം. തന്മൂലം ഉദ്ദിഷ്ടപുരുഷൻ നീറോ ആണെന്നും, പീഡനം ഒഴിവാക്കാൻ വേണ്ടിയാണ് ഈ ഗൂഢവിദ്യ പ്രയോഗിച്ചതെന്നും അനുമാനിക്കുന്നു. പക്ഷേ വെളിപ്പാടു പുസ്തകം ഉപയോഗിക്കുന്ന അക്ഷരമാല ഗ്രീക്കിന്റെതാണെന്ന വസ്തുത തള്ളിക്കളയാനാവില്ല. (വെളി, 1:8; 21:6; 22:13).

ട്രാജൻ, ഹദ്രിയാൻ, ജോൺ നോക്സ്, മാർട്ടിൽ ലൂഥർ, നെപ്പോളിയൻ തുടങ്ങി പലരുടെയും പേരുകൾ മൃഗമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്ലറുടെ സഖ്യ 666 ആക്കിയത് വളരെ വിചിത്രമായ രീതിയിൽ ആയിരുന്നു. ഇംഗ്ലിഷ് അക്ഷരമാലയ്ക്ക് കൃത്രിമമായ സംഖ്യാമൂല്യം നൽകിയാണ് ഹിറ്റ്ലർ എന്ന പേരിന്റെ സംഖ്യ ഗണിച്ചത്.

റോമിലെ പോപ്പ് എതിർക്രിസ്തുവണെന്നു കരുതുന്ന പ്രൊട്ടസ്റ്റന്റുകാരും കുറവില്ല പോപ്പിന്റെ കിരീടത്തിൽ പതിച്ചിട്ടുള്ള VICARIUS FILEIIDEI (ദൈവത്തിന്റെ പ്രതിപുരുഷൻ) എന്ന മേലെഴുത്തിന് ലത്തീനിൽ 666 ആണ് സംഖ്യാവില. C,D,I,L,M,V,X എന്നീ ഏഴക്ഷരങ്ങൾക്കാണ് ലത്തീനിൽ സംഖ്യാവിലയുള്ളത്. അതനുസരീച്ചാണ് കണക്കാക്കിയിരിക്കുന്നത്. ഈ ഗണനം ഒരിക്കലും പോപ്പ് എതിർക്രിസ്തുവാണെന്ന് പറയാൻ മതിയായ അടിസ്ഥാനം അല്ല. കൂടാതെ, പോപ്പ് എതിർക്രിസ്തു അല്ലെന്നതിന് അനേകം തെളിവുകൾ ഉണ്ട്. ഒന്നാമതായി, ‘എതിർക്രിസ്തു പിതാവിനെയും പുത്രനെയും നിഷേധിക്കുന്നു.’ (1യോഹ, 2:22). ഒരു പോപ്പും പിതാവിനെയും പുത്രനെയും നിഷേധിക്കുമെന്ന് ചിന്തിക്കുവാൻ കൂടി സാദ്ധ്യമല്ല. മാത്രവുമല്ല, ദൈവത്തിന്റെ ത്രിയേകത്വം റോമാസഭയുടെ അംഗീകൃത വിശ്വാസപ്രമാണവുമാണ്. രണ്ടാമതായി, ‘താനല്ലാതെ മറ്റൊരു ദൈവമില്ലെന്നു കാണിക്കുന്നതിന് ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിനും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളിയാണ് എതിർക്രിസ്തു’ (2തെസ്സ, 2:4). പോപ്പ് ദൈവത്തിന്റെ പ്രതിപുരുഷൻ എന്നല്ലാതെ താൻ തന്നെ ദൈവമെന്ന് ഒരിക്കലും പറയുകയില്ല. മൂന്നാമതായി, ‘വ്യാജസഭയായ വേശ്യയെ നശിപ്പിക്കുന്നതിന് മൃഗത്തിന്റെ പത്തുകൊമ്പുകൾ എതിർക്രിസ്തുവിനോടു ചേരും.’ (വെളി, 17:16,17). പോപ്പ് ഒരിക്കലും വ്യാജസഭയെ ദ്വേഷിക്കയോ നശിപ്പിക്കുകയോ ചെയ്യുകയില്ല. ക്രിസ്ലാം മതത്തിന് പോപ്പുകൊടുന്ന സപ്പോർട്ടും, തൻ്റെയൊരു പരിപാടിയിൽ അമൃതാനന്ദമയിയെ ക്ഷണിച്ചതും ഓർക്കുക. നാലാമതായി, ‘മൃഗത്തിന്റെ അധികാരം വെറും 42 മാസത്തേക്കാണ്.’ തുടർന്ന് ക്രിസ്തു വീണ്ടും വരുകയും മൃഗത്തെ നശിപ്പിക്കുകയും ചെയ്യും. എന്നാൽ പരമ്പരാഗതമായി തുടരുന്നതാണ് പോപ്പിന്റെ അധികാരം. ഇതുവരെയും വെളിപ്പെട്ടിട്ടില്ലാത്ത അധർമ്മ മൂർത്തിയാണ് എതിർക്രിസ്തു.

ആധുനികകാലത്ത് കംപ്യൂട്ടറിന് ലഭിച്ചിരിക്കുന്ന പ്രാധാന്യം സുവിദിതമാണല്ലോ. എതിർക്രിസ്തുവിന്റെ കാലത്ത് കംപ്യൂട്ടർ ജനത്തെ നിയന്ത്രിക്കുന്നതിൽ പ്രമുഖസ്ഥാനം വഹിക്കും. ഇത് മനസ്സിൽ കണ്ടുകൊണ്ട് റവ. റിച്ചാർഡ് തോമസ്സ് 666-നു പുതിയൊരു ഫോർമുലയും വ്യാഖ്യാനവും നല്കി. A = 6; B = 12; C = 18 ……. എന്നിങ്ങനെ Z വരെ സംഖ്യാവില നല്കി. അതിൻപ്രകാരം C = 18 + O = 90 + M = 78 + P = 96 + U = 136 + T = 120 + E = 30 + R = 108 = 666 എന്നുകിട്ടും. ഈ ഫോർമുല അനുസരിച്ച് കപ്യൂട്ടറാണ് 666.

Computare എന്ന ലത്തീൻ ധാതുവിൽ നിന്നാണ് കംപ്യൂട്ടറിന്റെ ഉത്പത്തി. എണ്ണുന്നത് എന്നർത്ഥം. വെളിപ്പാട് 13:8-ന്റെ ലത്തീൻ പാഠത്തിൽ Comput എന്ന പദം തന്നെ പ്രയോഗിച്ചിട്ടുണ്ട്; Quit habet intellectum, computet numerum bestiae (ബുദ്ധിയുള്ളവർ മൃഗത്തിന്റെ സംഖ്യ എണ്ണട്ടെ). കംപ്യൂട്ടർ ലോകത്തെ ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ്. ലോകവ്യാപകമായ കംപ്യൂട്ടർ ശൃങ്ഖലയാണ് WWW (World Wide Web). International network of networks ആണ് Internet. www ആണ് അറുനൂറ്ററുപത്താറ് എന്നു വിശ്വസിക്കുന്നവരും പഠിപ്പിക്കുന്നവരും ഒട്ടേറെയുണ്ട്. ഏറ്റവും വലിയ പ്രഹേളികയ്ക്ക് ഉത്തരം കണ്ടുപിടിച്ച സംതൃപ്തിയാണവർക്ക്. ഇംഗ്ലീഷിൽ W-ന്റെ വില 6 ആണ്. അതുകൊണ്ട് www 6.6.6 തന്നെ സംശയമേ വേണ്ടെന്ന് പറയുന്നു. പോരെങ്കിൽ 9-ന് തുല്ല്യമായി ‘വൌ’ എന്ന എബ്രായ അക്ഷരത്തിനും വില 6 ആണ്. www 666 അല്ല എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്:

1. ജീവപുസ്തകത്തിൽ പേരെഴുതിയിട്ടില്ലാത്ത ഭൂവാസികളാണ് മൃഗത്തെ ആരാധിക്കുന്നത്. കംപ്യൂട്ടറിനെ വികസിപ്പിച്ചെടുത്തവരിൽ അനേകം ക്രിസ്ത്യാനികൾ ഉണ്ട്. കംപ്യൂട്ടർ ഏറ്റവും അധികം ഉപയോഗിക്കുന്നവരും അവർ തന്നെ. അവർ ജീവപുസ്തകത്തിൽ പേരില്ലാത്തവരല്ല.

2. 666 മനുഷ്യന്റെ സംഖ്യയാണ്; കംപ്യൂട്ടർ പോലൊരു യന്ത്രസംവിധാനത്തിന്റേതല്ല.

3. എതിർക്രിസ്തു അഥവാ മൃഗം പ്രത്യക്ഷപ്പെടുന്നത് മഹാപീഡന കാലത്താണ്. അതുവരെ ഈ സംഖ്യാ നിഗൂഢമായിത്തന്നെ ശേഷിക്കും. www ഇപ്പോൾ തന്നെ പ്രവൃത്തിപഥത്തിലാണല്ലോ, അതെന്താ ണെന്നു എല്ലാവർക്കും അറിയുകയും ചെയ്യാം.

പഴയനിയമ ചരിത്രത്തിൽ 666 എന്ന സംഖ്യയെക്കുറിച്ച് ചില സൂചനകളുണ്ട്. പഴയ അശ്ശൂർ രാജ്യത്തിന്റെ കാലയളവ് 666 വർഷമായിരുന്നു. അനന്തരം അശ്ശൂർ ബാബിലോന്റെ ആക്രമണത്തിന് വിധയമായി. B.C 31-ലെ ആക്ടിയം യുദ്ധം മുതൽ AD 636-ലെ സാരസൻ ആക്രമണം വരെ 666 വർഷം റോമാസാമാജ്യം യെരൂശലേമിനെ ചവിട്ടിമെതിച്ചു. ഒരു വർഷം ശലോമോൻ പകവർത്തിക്കു കൊണ്ടുവന്ന സ്വർണ്ണം 666 താലന്താണ്. “ശലോമോന്നു സഞ്ചാരവ്യാപാരികളാലും വർത്തകമാരുടെ കച്ചവടത്താലും സമ്മിശ്രജാതികളുടെ സകല രാജാക്കന്മാരാലും ദേശാധിപതിമാരാലും വന്നതുകൂടാതെ ആണ്ടുതോറും വന്ന പൊന്നിൻ്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു.” (1രാജാ, 10:14,15). ശലോമോൻ രാജാവിന് തന്നെ മനസ്സിലായി, തന്റെ കൈകളുടെ സകലപ്രവർത്തികളും താൻ ചെയ്യാൻ ശ്രമിച്ച സകല പരിശ്രമങ്ങളും മായയും വൃഥാ പ്രയത്നവും അത്ര; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്ന്. (സഭാ, 2:8,11). ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ (1തിമൊ, 6:10) എന്ന തിരുവെഴുത്ത് ശലോമോന്റെ ചരിത്രത്തിൽ സാർത്ഥകമായി ഭവിച്ചു. വെള്ളിയും പൊന്നും അധികമായി സമ്പാദിക്കുകയും അരുത് (ആവ, 17:17) എന്ന ദൈവകല്പനയുടെ പ്രത്യക്ഷ നിഷേധവുമായിരുന്നു ശലോമോൻ രാജാവിന്റെ ജീവിതം.

ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിച്ച ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യ മല്ലന് (1ശമൂ,11:20) ആറുമുഴവും ഒരു ചാണും പൊക്കമുണ്ടായിരുന്നു. (1ശമൂ, 17:4).അവന്റെ ആയുധവർഗ്ഗത്തിലുൾപ്പെട്ടത് ആറിനങ്ങളായിരുന്നു. 1. താമ്രശിരസ്ത്രം, 2. താമ്രകവചം, 3. താമ്രം കൊണ്ടുള്ള കാൽച്ചട്ട, 4. താമ്രം കൊണ്ടുള്ള വേല്, 5. കുന്തം, 6. പരിച. (1ശമൂ, 17:5-7). അവന്റെ കുന്തത്തിന്റെ അലകു അറുനൂറ് ശേക്കെൽ ഇരുമ്പ് ആയിരുന്നു. പരമാധിപത്യത്തിന്റെ അഹങ്കാരം. നെബൂഖദ്നേസ്സർ രാജാവു ദുരാസമഭൂമിയിൽ നിറുത്തിയ സ്വർണ്ണബിംബത്തിന്റെ അളവുകൾ ആറുമായി ബന്ധമുള്ളതായിരുന്നു. ബിംബത്തിന്റെ ഉയരം അറുപതുമുഴവും (6×10 = 60) വണ്ണം ആറു മുഴവുമായിരുന്നു. സ്വർണ്ണബിംബത്തിന്റെ മുമ്പിൽ കേൾപ്പിച്ച വാദ്യങ്ങൾ ആറായിരുന്നു. കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വ രം : (ദാനീ, 3:5).

മൃഗത്തിന്റെ സംഖ്യ ഇന്നു മനസ്സിലാക്കുക സാധ്യമല്ല. ആറു മനുഷ്യന്റെ സംഖ്യയാണ്; പൂർണ്ണതയെ കുറിക്കുന്ന ഏഴിൽ ഒന്നു കുറഞ്ഞത്. മാനുഷിക പൂർണ്ണതയുടെ ത്രിത്വമാണ് 666; അതായത് അപൂർണ്ണതയുടെ പൂർണ്ണത. ഇത്രമാത്രമേ ഇന്നു മൃഗത്തിന്റെ സംഖ്യയെകുറിച്ച് നമുക്ക് വ്യക്തമായി പറയുവാനാകൂ.

എതിർക്രിസ്തുവിന്റെ സംഖ്യയാണ് 666. പ്രസ്തുത സംഖ്യ സൂചിപ്പിക്കുന്ന മൃഗത്തിന്റെ വാഴ്ചയിലേക്ക് കടന്നുപോകാതവണ്ണം നമ്മെ വീണ്ടെടുത്ത നാഥൻ മദ്ധ്യാകാശത്തിൽ നമ്മെ ചേർത്തുകൊള്ളും. അതിനായി ഒരുങ്ങി കാത്തിരിക്കാൻ ഓർപ്പിക്കുകയാണ് 666.